ന്യൂഡൽഹി: ജർമ്മൻ നിർമിത വാഹനങ്ങൾക്ക് എക്കാലത്തും ആഢ്യത്തത്തിെൻറ പ്രതീകമായാണ് കണക്കാക്കുന്നത്. മെഴ്സിഡെസ് എന്ന ആഢംബര കാർ നിർമാതാക്കളും ഇൗ പരമ്പരയുടെ പിൻമുറക്കാരാണ്. ഇന്ത്യയിൽ ആഢംബര കാറുകൾ നിരവധിയുണ്ടെങ്കിലും എല്ലാവരും സ്വന്തമാക്കാൻ കൊതിക്കുന്ന ബ്രാൻഡ് മെഴ്സിഡെസ് തന്നെയാണെന്ന് പറയാം. വർഷങ്ങളായി നിലനിർത്തുന്ന ആഡംബര കാർ വിപണിയിലെ ഒന്നാം സ്ഥാനത്തിന് പുത്തൻ താരങ്ങളുടെ കടന്ന് വരവ് ഇടക്കാലത്ത് ചെറിയ വെല്ലുവിളി ഉയർത്തിയെങ്കിലും പഴയ പ്രതാപത്തിലേക്കുള്ള പാതയിലാണ് മെഴിസിഡെസ്. ലക്സസ് അടക്കമുളള ആഡംബര ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ കണ്ണുവെക്കുേമ്പാൾ ഒരുങ്ങിയിറങ്ങാൻ തന്നെയാണ് ജർമ്മൻ വാഹന നിർമ്മാതാവിെൻറ പദ്ധതി. അതിനായാണ് ചെറിയ മാറ്റങ്ങളോടെ ഇ ക്ലാസിനെ ബെൻസ് പുറത്തിറക്കിയിരിക്കുന്നത്.
എക്സ്റ്റീരിയർ
ഇൻറീരിയർ
കാറിെൻറ എക്സ്റ്റീരിയറിൽ എസ് ക്ലാസുമായും, സി ക്ലാസുമായും ചില സാമ്യങ്ങൾ കാണാൻ സാധിക്കുമെങ്കിലും ഇൻറീരിയറിൽ തനത് ഡിസൈൻ പ്ലാറ്റ്ഫോം ഇ ക്ലാസ് നില നിർത്തിയിട്ടുണ്ട്. ബെൻസിെൻറ ഉയർന്ന മോഡലുകളുമായി ചില ഘടങ്ങളിലെങ്കിലും സാമ്യം നില നിർത്താൻ ഇ ക്ലാസിെൻറ ഇൻറീരിയറിന് സാധിച്ചിട്ടുണ്ട്.
ത്രീ സ്പോക് സ്റ്റിയറിങ് വീൽ അതിൽ തന്നെ നിയന്ത്രണ സംവിധാനങ്ങളും നൽകിയിരിക്കുന്നു. പിന്നിലെ സീറ്റുകൾക്കും മെമ്മറി സെററ് ചെയ്യാനുള്ള സംവിധാനം, പനോരമിക് സൺറൂഫ്, പിൻനിര എ.സി വെൻറുകൾ എന്നിവയെല്ലാമാണ് ഇൻറീരിയറിെൻറ പ്രത്യേകതകൾ. 12.5 ഇഞ്ച് ഡിസ്പ്ലേ സൈസുളള ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് കാറിനായി മെഴ്സിഡെസ് നൽകിയിരിക്കുന്നത്. ചെറിയ ഘടങ്ങളിലുൾപ്പടെ ഇൻറീരിയറിൽ ജർമ്മൻ ടച്ച് കാണാവുന്നതാണ്.
എൻജിൻ
3 ലിറ്റർ ഡീസൽ വി.6 എൻജിനും, 2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനുമാണ് മെഴ്സിഡെസിെൻറ ഹൃദയം.പെട്രോൾ എൻജിൻ 182 ബി.എച്ച്.പി പവറും 300 എൻ.എം ടോർക്കും നൽകുേമ്പാൾ, ഡീസൽ എൻജിൻ 255 ബി.എച്ച്.പി പവറും 620 എൻ.എം ടോർക്കും നൽകും. 9 ജി ട്രോടോണിക് ഗിയർബോക്സാണ് ഇ ക്ലാസിെൻറ ട്രാൻസ്മിഷൻ. 6.6 സെക്കൻഡിൽ ഇൗ കരുത്തൻ 0-100 കിലോ മീറ്റർ വേഗത കൈവരിക്കും.
വിധി
69.46 ലക്ഷമാണ് ബെൻസ് ഇ350 ഡിയുടെ ഷോറും വില. വിലക്കുള്ള മൂല്യം മെഴ്സിഡെസ് നൽകുന്നുണ്ട്. ആഡംബരവും പെർഫോമൻസും സംയോജിക്കുന്ന കാറാണ് പുതിയ ഇ ക്ലാസ്. ബി.എം.ഡബ്ളിയു 5 സിരീസ് ഒൗഡി എ6 എന്നിവക്കാണ് ഇ ക്ലാസ് പ്രധാനമായും വെല്ലുവിളി ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.