മുംബൈ: കാത്തിരിപ്പിന് വിരാമമായി ബജാജിെൻറ കമ്മ്യൂട്ടർ സെഗ്മെൻറിലുള്ള പുതിയ ബൈക്ക് വി12 ഡിസംബറിൽ ലോഞ്ച് ചെയ്യും. ബജാജിെൻറ പ്രസിഡൻറ് എറിക് വാസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡി കമ്മീഷൻ ചെയ്ത വിക്രാന്ത് കപ്പലിെൻറ ലോഹ ഭാഗങ്ങളുപയോഗിച്ചാണ് ബജാജ് വി15 ബൈക്ക് നിർമ്മിച്ചിരിക്കുന്നത്.വി15യുടെ പിൻഗാമിയാണ് പുതിയ വി12.
വി12 പൂർണ്ണമായും വിക്രാൻന്തിെൻറ ലോഹഭാഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതല്ല. ബൈക്കിലെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് വിക്രാന്തിെൻറ ലോഹഭാഗങ്ങളുപയോഗിച്ച് നിർമ്മിച്ചിരിക്കുന്നത.് വി15യിൽ നിന്ന് വി12വിൽ എത്തുേമ്പാൾ ബജാജ് ബൈക്കിെൻറ എഞ്ചിനിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്നു 150cc ലോങ് സ്ട്രോക്ക് എഞ്ചിനു പകരം 125cc എഞ്ചിനാണ് പുതിയ ബൈക്കിനായി കമ്പനി നൽകുന്നത്. സീറ്റിെൻറ കാര്യത്തിലും, അലോയ് വീലിലും, ബ്രേക്കിലുമാണ് ബജാജ് പുതിയ ബൈക്കിൽ ചില വ്യത്യാസങ്ങൾ വരുത്തിയിരിക്കുന്നത്. വി15യിലെ ഡ്രം ബ്രേക്കുകൾ മാറ്റി പകരം വി12വിൽ ഡിസ്ക് ബ്രേക്കുകൾ നൽകിയിരിക്കുന്നു.
1971ൽ ഡീ കമ്മീഷൻ ചെയ്ത വിക്രാന്ത് കപ്പലിെൻറ ലോഹഭാഗങ്ങളുപയോഗിച്ച് നിർമ്മിക്കുന്ന ബൈക്ക് ഇതായിരുന്നു ബജാജ് വി15 ബൈക്കിന് നൽകിയ ടാഗ്ലൈൻ. ഇൗ ടാഗ്ലൈനോടു കൂടിയ വിപണിയിലിറങ്ങിയ ബൈക്ക് ഇന്ത്യൻ വിപണിയിൽ പെെട്ടന്നു തന്നെ തരംഗമായി. എകദേശം 1.6 ലക്ഷം വി15 യൂണിറ്റുകളാണ് ബജാജ് ഇന്ത്യയിലാകെ വിറ്റഴിച്ചത്. വി15ക്ക് കിട്ടിയ ഇൗ സ്വീകരണം കണ്ടാണ് എഞ്ചിനിൽ മാത്രം പ്രധാന മാറ്റങ്ങൾ വരുത്തി വി12വിനെ രംഗത്തിറക്കാൻ ബജാജിനെ പ്രേരിപ്പിക്കുന്നത്. കമ്മ്യൂട്ടർ ബൈക്ക് സെഗ്മൻറിൽ സ്വാധീനമുറപ്പിക്കുന്നതിെൻറ ഭാഗമായി കൂടിയാണ് കമ്പനി വി12 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. 56,200 രൂപയായിരിക്കും ബൈക്കിെൻറ ഡൽഹി ഷോറും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.