മഴക്കെന്തൊരു ചേലാണെന്ന് ചിലര്‍ പറയാറുണ്ട്. കണ്ടിരിക്കാന്‍ ഏറെ രസമാണ് മഴയെ. ചെറുമഴ, ചാറ്റല്‍മഴ, പെരുമഴ ഇങ്ങനെ എത്ര തരം മഴകള്‍. കാര്യമിങ്ങനെയാണെങ്കിലും വാഹന ഉടമകളെയും ഓടിക്കുന്നവരെയും സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് മഴക്കാലം. കേരളത്തില്‍ കാലവര്‍ഷമിങ്ങത്തെി. കുണ്ടും കുഴികളും നിറഞ്ഞ വഴികളില്‍ വെള്ളക്കെട്ട് കൂടെയാകുമ്പോള്‍ യാത്രകള്‍ ദുഷ്ക്കരമാകും. വാഹനം പുതിയതാണെങ്കിലും അല്ളെങ്കിലും ചില മുന്‍കരുതലുകള്‍ മഴക്കാലത്തിന് മുമ്പ് ആവശ്യമാണ്. ആദ്യം വാഹനത്തിന്‍െറ മൊത്തമൊരു പരിശോധന ആകട്ടെ. ടയറുകളും വൈപ്പറുകളും ഇലക്ട്രോണിക് സംവിധാനങ്ങളും ആകെയൊന്ന് ഉഴിഞ്ഞ് നോക്കണം. വൈപ്പര്‍ ബ്ളേഡുകള്‍ കട്ടിയായിട്ടുണ്ടെങ്കില്‍ മാറ്റാം. കൃത്യമായി പ്രവര്‍ത്തിക്കാത്ത വൈപ്പര്‍ യാത്ര അസാധ്യമാക്കും. പഴകിത്തേഞ്ഞ ടയറുകള്‍ നനഞ്ഞ റോഡില്‍ ഗ്രിപ്പ് നല്‍കില്ല. കുറഞ്ഞത് 2 എം.എം. ത്രെഡ് എങ്കിലും ടയറുകള്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്. ഇല്ളെങ്കില്‍ സാങ്കേതികമായി അക്വാപ്ളാനിങ് എന്ന പ്രതിഭാസത്തിന് കാരണമാകും.
നനഞ്ഞ റോഡിലൂടെ പോകുമ്പോള്‍ ടയറിനും പ്രതലത്തിനും ഇടയില്‍ വെള്ളത്തിന്‍െറ നേരിയ അടരുകള്‍ രൂപപ്പെടും. ഇത് ഒരു കണ്ണാടിയിലെന്നവണ്ണം വാഹനം തെങ്ങിനീങ്ങാനിടയാക്കും. അലൈന്‍മെന്‍െറും വീല്‍ ബാലന്‍സിങ്ങും കൃത്യമാക്കുന്നതും ടയര്‍ പ്രഷര്‍ നിശ്ചിത അളവില്‍ നിലനിര്‍ത്തുന്നതും നല്ലതാണ്. പീരിയോഡിക്കല്‍ സര്‍വീസിന് കുറച്ച് സമയമേ ബാക്കിയുള്ളൂവെങ്കില്‍ ഇപ്പോഴേ ചെയ്യാം. തുരുമ്പ് തടുക്കാനുള്ള സൊല്യൂഷന്‍ അടിവശത്തും മറ്റും സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വെള്ളം വാഹനത്തിനുള്ളിലേക്ക് കയറാന്‍ സാധ്യതയുള്ള സുഷിരങ്ങളൊക്കെ അടയ്ക്കാന്‍ ആവശ്യപ്പെടണം. അടിവശത്ത് കൂടി വെള്ളം ഉള്ളിലേക്ക് കയറിയാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകും. ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകരാറിലാകും. മാറ്റുകള്‍ നനഞ്ഞ് ദുര്‍ഗന്ധമുണ്ടാകും. മഴവെള്ളത്തിന് ചെറിയൊരു അമ്ളഗുണമുണ്ട് (അസിഡിക്). ദീര്‍ഘകാലത്തെ സമ്പര്‍ക്കം പെയിന്‍റിന് മങ്ങലുണ്ടാക്കും. ഇത് തടയാന്‍ മഴക്കാലത്തിന് മുമ്പ് ഒരു ബോഡി വാക്സ് പോളിഷ് നല്ലതാണ്. ഇതൊരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കും. മഴക്കാലത്ത് എയര്‍കണ്ടീഷണര്‍ എന്തിനെന്ന് ചിന്തിക്കരുത്. പെരുമഴയില്‍ ഗ്ളാസുകള്‍ ഉയര്‍ത്തിയിട്ട് ഓടിക്കുമ്പോള്‍ എയര്‍ കണ്ടീഷണര്‍ വേണം. മൊത്തത്തിലൊരു പരിശോധന ഇവയ്ക്കും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.