ലണ്ടൻ: വലിയ ഭീഷണി ഉയർത്തുന്ന കാർബൺ പുറംതള്ളൽ അവസാനിപ്പിക്കാൻ വഴികൾ തേടുന്ന ലോകത്തിന് മാതൃകയാകാൻ പുതിയ നിർദേശം മുന്നോട്ടുവെച്ച് യൂറോപ്യൻ യൂനിയൻ (ഇ.യു). 2035 നു ശേഷം ഫോസിൽ ഇന്ധനം ഉപയോഗിച്ച് ഓടുന്ന പുതിയ കാറുകളുടെ വിൽപന നിരോധിക്കാനാണ് നിർദേശം. 2030ലെത്തുേമ്പാഴേക്ക് നിലവിലെ കാർബൺ വികിരണത്തിന്‍റെ തോത് 55 ശതമാനം കുറക്കാനും ഇ.യു സമിതിയായ യൂറോപ്യൻ കമീഷൻ നിർദേശിക്കുന്നു. ഇതിന് അംഗീകാരം ലഭിച്ചാൽ 27 രാജ്യങ്ങളുള്ള യൂറോപ്യൻ യൂനിയനിൽ എവിടെയും പെട്രോൾ- ഡീസൽ കാറുകളുടെ വിൽപന 2035നുശേഷം അനുവദിക്കപ്പെടില്ല.
എന്നാൽ, ഒരു സാങ്കേതികക്ക് പൂർണ വിലക്കേർപെടുത്തുന്നത് ശരിയല്ലെന്ന് യൂറോപ്യൻ കാർ നിർമാതാക്കളുടെ സമിതിയായ എ.സി.ഇ.എ കുറ്റപ്പെടുത്തി. ഇേന്റണൽ കംബസ്റ്റ്യൺ എഞ്ചിനുകൾ, ഹൈബ്രിഡുകൾ, ബാറ്ററി ഇലക്ട്രിക്, ഹൈഡ്രജൻ എന്നിങ്ങനെ വിവിധ വാഹനങ്ങൾ പരീക്ഷിക്കുകയാണ് പരിഹാരമെന്നും സംഘടന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.