കോവിഡ്-19: മാനസിക പ്രശ്നമുള്ള വ്യക്തികളിൽ സങ്കീർണമാകാൻ സാധ്യതയെന്ന് പഠനം

വാഷിങ്ടൺ: മാനസിക പ്രശ്നമുള്ള വ്യക്തികളിൽ കോവിഡ്-19 അണുബാധയെത്തുടർന്ന് മരിക്കാനോ ആശുപത്രിയിൽ പ്രവേശിപ്പിക്കാനോ ഉള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം. യൂറോപ്യൻ കോളജ് ഓഫ് ന്യൂറോ സൈക്കോഫാർമക്കോളജിയുടെ ഇമ്മ്യൂണോ ന്യൂറോ സൈക്കിയാട്രി നെറ്റ്‌വർക്ക് ആരംഭിച്ച പഠനം പിയർ റിവ്യൂ ചെയ്ത ജേണലായ 'ലാൻസെറ്റ് സൈക്കിയാട്രി'യിലാണ് പ്രസിദ്ധീകരിച്ചത്. 22 രാജ്യങ്ങളിൽ നിന്നുള്ള 33 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് 1,469,731 രോഗികൾക്കാണ് കോവിഡ് -19 ഉള്ളത്, ഇതിൽ 43,938 പേർക്ക് മാനസിക വൈകല്യങ്ങളുണ്ട്.

മാനസിക വൈകല്യങ്ങളുള്ള വ്യക്തികളിലും ആന്‍റിസൈക്കോട്ടിക്സ് അല്ലെങ്കിൽ ആൻ‌സിയോലിറ്റിക്സ് (ഉത്കണ്ഠ കുറയ്ക്കുന്ന മരുന്നുകൾ) ഉപയോഗിച്ച് ചികിത്സിക്കുന്ന രോഗികളിലും കോവിഡ്-19- അനുബന്ധ മരണനിരക്ക് കൂടുതലാണ്.

കഠിനമായ മാനസികരോഗം, ബൗദ്ധിക വൈകല്യം, ലഹരിവസ്തുക്കളുടെ ഉപയോഗ തകരാറുകൾ എന്നിവയുള്ള രോഗികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിൽ മുൻഗണന നൽകാൻ ദേശീയവും അന്തർ‌ദ്ദേശീയവുമായ ആരോഗ്യവിഭാഗത്തോട് യോജിച്ച നടപടി സ്വീകരിക്കണമെന്ന് പുതിയ പഠനം പറയുന്നു. പുതിയ പഠനത്തിന്‍റെ വെളിച്ചത്തിൽ മാനസിക പ്രശ്നമുള്ളവർക്ക് വാക്സിനേഷനിൽ കൂടുതൽ പരിഗണന നൽകണമെന്ന് ബെൽജിയത്തിലെ യൂണിവേഴ്സിറ്റി സൈക്കിയാട്രിക് ഹോസ്പിറ്റൽ കാമ്പസിലെ ഡോ. ലിവിയ ഡി പിക്കർ, ദേശീയ അന്തർദേശീയ സൈക്യാട്രിക് അസോസിയേഷനുകളിൽ നിന്നുള്ള നിരവധി സഹപ്രവർത്തകർക്കൊപ്പം ആവശ്യപ്പെട്ടു.

Tags:    
News Summary - Psychiatric patients at increased risk of COVID-19 hospitalisation, mortality: Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.