ചെന്നൈ: ഞായറാഴ്ച വൈകീട്ട് ഹൃദയസ്തംഭനമുണ്ടായ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവൻ പിടിച്ചുനിർത്തിയത് എക്മോ യന്ത്രം (ECMO).
മറ്റു ചികിത്സകളൊന്നും ഫലിക്കാതെ രോഗി അതിഗുരുതരാവസ്ഥയിലാകുന്ന സാഹചര്യത്തിൽ ഹൃദയത്തിെൻറയും ശ്വാസകോശത്തിെൻറയും പ്രവർത്തനം ഏറ്റെടുത്ത് ജീവൻ നിലനിർത്താൻ സഹായിക്കുന്ന യന്ത്രമാണ് എക്സ്ട്രകോർപൊറിയൽ മെംബ്രെയ്ൻ ഓക്സിജനേഷൻ എന്ന എക്മോ.
സ്വയം ശ്വസിക്കാൻ കഴിയാതെ വരുമ്പോഴും അല്ലാത്ത സാഹചര്യത്തിലും ശരീരത്തിന് ഓക്സിജൻ എത്തിക്കാൻ ഈ യന്ത്രത്തിന് കഴിയും.
എക്മോ ഘടിപ്പിച്ച രോഗിയുടെ രക്ഷപ്പെടൽസാധ്യത ലോകമെങ്ങും 50–50 ആണ്.
ശ്വാസകോശത്തിെൻറ പ്രവർത്തനം പൂർണമായും നിലക്കുമ്പോൾ അവസാന ആശ്രയമെന്നനിലയിൽ ശരീരത്തിന് ചെയ്യാൻ സാധിക്കാത്തത് ചെയ്യാൻവേണ്ടിയാണ് എക്മോ ഘടിപ്പിക്കുന്നതെന്ന് പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ നരേഷ് ട്രെഹാൻ പറയുന്നു. ഹൃദയത്തിെൻറ പ്രവർത്തനം ഏകോപിപ്പിക്കാനും ഇതിന് കഴിയും.
എക്മോയുടെ പ്രവർത്തനം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.