ന്യൂയോർക്: മസ്തിഷ്കത്തിൽ ഉത്കണ്ഠക്ക് കാരണമാവുന്ന പ്രത്യേക കോശങ്ങൾ ഗവേഷകർ കണ്ടെത്തി. എലിയുടെ തലച്ചോറിൽ നടത്തിയ പരീക്ഷണത്തിലാണ് ഇത്. പ്രത്യേകമായി വിന്യസിച്ചിരിക്കുന്ന ഇൗ സെല്ലുകളുടെ കൂട്ടത്തെ ഹൈപോകാമ്പസ് എന്നാണ് വിളിക്കുന്നത്. മനുഷ്യശരീരത്തിലും ഇതിന് സമാനമായ കോശങ്ങളുണ്ടെന്ന് കൊളംബിയ യൂനിവേഴ്സിറ്റി ഇർവിങ് മെഡിക്കൽ സെൻറർ പ്രഫസർ റെനെ ഹെൻ പറഞ്ഞു.
മസ്തിഷ്കത്തിൽ പുതിയ ഒാർമകൾ രൂപവത്കരിക്കുന്നതിൽ ഹൈപോക്യാമ്പസ് വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരത്തിൽ ഇവ സങ്കീർണമായ പരിതഃസ്ഥിതികളിലേക്ക് വരെ നയിക്കാൻ കാരണമാവുന്നു. ഉദാഹരണമായി എലിയെ പിടിക്കാനെത്തുന്ന മൃഗത്തെ മനസ്സിലാക്കാൻ ഇൗ സെല്ലുകൾ പ്രത്യേക സന്ദേശങ്ങൾ അയക്കുന്നു. ഇതുമൂലം അവയിലുണ്ടാകുന്ന ഭയം ശത്രുവിൽ നിന്ന് രക്ഷപ്പെടുന്നിടം വരെയും തുടരുന്നതായി പഠനം പ്രസിദ്ധീകരിച്ച മാസികയായ ന്യൂറോണിൽ വിശദമാക്കുന്നു. പുതിയ കണ്ടുപിടിത്തം ചികിത്സാരംഗത്ത് കാതലായ മാറ്റത്തിന് വഴിവെക്കുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.