ലണ്ടന്‍: ശരീരത്തില്‍ ഉയര്‍ന്നതോതില്‍ ജീവകം-സി കുത്തിവെക്കുന്നത് അര്‍ബുദകോശങ്ങളെ കൊല്ലാന്‍ സഹായിച്ചേക്കുമെന്ന് ഗവേഷണഫലം.
അണ്ഡാശയ അര്‍ബുദമുള്‍പ്പെടെ രോഗങ്ങള്‍ക്ക് ഫലപ്രദമായ, ചെലവു കുറഞ്ഞ മരുന്നാണ് ജീവകം-സിയെന്നാണ് ഗവേഷകര്‍ കണ്ടത്തെിയത്. ഉയര്‍ന്ന അളവില്‍ ജീവകം-സി ശരീരത്തിലത്തെുന്നത് അര്‍ബുദചികിത്സയായ കീമോതെറപ്പിയെ സഹായിക്കും.
വായിലൂടെ അകത്തത്തെുന്ന ജീവകങ്ങളെ ശരീരം അതിവേഗം പുറന്തള്ളുന്നു. എന്നാല്‍, ഇന്‍ജക്ഷനിലൂടെ ജീവകം-സി ശരീരത്തിലത്തെിച്ചാല്‍ അത് ആരോഗ്യമുള്ള കോശങ്ങള്‍ക്ക് ദോഷം ചെയ്യാതെ അര്‍ബുദകോശങ്ങളെ വകവരുത്തുന്നു.
രോഗബാധിതരായ മനുഷ്യരിലും എലികളിലും നടത്തിയ പരീക്ഷണത്തിലൂടെ ജീവകം-സി അര്‍ബുദകോശങ്ങളെ പൊരുതിത്തോല്‍പിക്കുന്നതിനുപുറമെ ഒരു വിഭാഗത്തില്‍ അത് കീമോതെറപ്പിയുടെ പാര്‍ശ്വഫലങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കുന്നതായും കണ്ടത്തെി. യു.എസിലെ കന്‍സാസ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഗവേഷണഫലം സയന്‍സ് ട്രാന്‍സ്ലേഷനല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.