മസ്കത്ത്: കടുത്ത വേനൽച്ചൂടിൽ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ഏറെയാണെന്നും അതി നാൽ അതി ജാഗ്രത ഉണ്ടാകണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. അന്തരീക്ഷ ത്തിലെ ഉയർന്ന താപനിലക്ക് അനുസരിച്ച് മനുഷ്യ ശരീരവും ചൂടാകുന്നുണ്ട്. അമിത ചൂട് ആ ന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം. വെള്ളം ധാ രാളമായി കുടിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. സാധാരണ കുടിക്കുന്നതിനെക്കാൾ മൂന്നിരട് ടി വെള്ളം കുടിക്കണം. വെള്ളം കുടിക്കുേമ്പാൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിപരീത ഫലം ഉണ്ടാകുമെന്നും ഡോക്ടർമാർ പറയുന്നു.
കടുത്ത ചൂടിൽനിന്ന് എ.സിയിലേക്ക് വന്നുകയറുന്ന വേളയിൽതന്നെ വെള്ളം കുടിക്കരുത്. കുറച്ചു കഴിഞ്ഞ് കുടിക്കുന്നതാകും നല്ലത്. കടുത്ത തണുപ്പുള്ളതും കൃത്രിമ പാനീയങ്ങളും ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ ജലം കുടിക്കാൻ കഴിയുമെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്. എന്നാൽ, അത് എല്ലാവർക്കും കഴിയില്ല എന്നതിനാൽ കുടിക്കുന്നത് ശുദ്ധജലം തന്നെയാണ് എന്ന് ഉറപ്പുവരുത്തണം.
വേനലിൽ പുറംേജാലി ചെയ്യുന്നവരുടെ ശരീരത്തിലെ ജലാംശവും ധാതു ലവണങ്ങളും അമിത വിയർപ്പിലൂടെ നഷ്ടപ്പെട്ട് നിർജലീകരണം ഉണ്ടാകാൻ സാധ്യതയേറെയാണ്. നിർജലീകരണത്തെ തടയാൻ ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നതോ ഒ.ആർ.എസ് ലായനി തയാറാക്കി കുടിക്കുന്നതോ നല്ലതാണ്. ഒ.ആർ.എസ് ലായനി തയാറാക്കുന്നതിനുള്ള പൊടി മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ലഭിക്കും.
വേനലിൽ ഭക്ഷണകാര്യത്തിലും ശ്രദ്ധവേണം. പാചകം ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞശേഷം ഭക്ഷണം കഴിക്കുന്നത് വഴി വയറിളക്കംപോലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വേനലിൽ കൂടുതലാണ്. ഉച്ചഭക്ഷണം ഉപേക്ഷിക്കരുത്. പഴവും പച്ചക്കറികളും കൂടുതലായി കഴിക്കണം. നേത്രരോഗങ്ങളെ ചെറുക്കാനും കണ്ണുകളെ കടുത്ത ചൂടിൽനിന്ന് രക്ഷിക്കാനും ജാഗ്രത ഉണ്ടാകണം.
പ്രത്യേകിച്ചും പകൽ 12 മുതൽ ഉച്ചക്ക് മൂന്നുവരെയുള്ള സമയത്ത് വെയിലുകൊണ്ട് നടക്കരുത്. സൂര്യപ്രകാശം കണ്ണുകളിൽ തട്ടാതിരിക്കാൻ നിലവാരമുള്ള സൺ ഗ്ലാസുകൾ ധരിക്കണം. അലര്ജി, ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന അസുഖങ്ങൾ പിടിപെടാതിരിക്കാൻ കണ്ണുകൾ ഇടക്കിടക്ക് പച്ചവെള്ളത്തിൽ കഴുകുന്നത് നല്ലതാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.