ദുബൈ: പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി. സംഭവത്തിൽ ഗൾഫ് സ്വദേശിനിയായ യുവതിയെ അടുത്തിടെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യനിർവഹണത്തിനിടെ ഇവർ പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
ദുബൈയിൽ മദ്യം വിൽക്കാൻ ലൈസൻസുള്ള അനുവദനീയമായ റസ്റ്റാറന്റുകളിലോ ലോഞ്ചുകളിലോ മാത്രമേ മദ്യം ഉപയോഗിക്കാൻ പാടുള്ളൂ. പൊതു സ്ഥലങ്ങളിൽ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. കേസ് സിവിൽ കോടതിക്ക് റഫർ ചെയ്ത ക്രിമിനൽ കോടതി ശിക്ഷാ കാലാവധിക്കുശേഷം യുവതിയെ നാടുകടത്താൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.