അബൂദബി: അബൂദബി നാഷനൽ എക്സിബിഷൻ സെൻററിെൻറ മേൽക്കൂരക്ക് കീഴെ ലോക പ്രതിഭകളുടെ പ്രാവീണ്യം ഉരുക്കഴിക്കപ്പെടുന്ന മഹാമേളയിലേക്ക് ഇന്ത്യയിൽനിന്ന് 28 അംഗ സംഘം. ഒക്ടോബർ 15 മുതൽ 18 വരെ നടക്കുന്ന ‘വേൾഡ് സ്കിൽസ് അബൂദബി 2017’ൽ പെങ്കടുക്കാനാണ് രാമാനുജെൻറയും ആര്യഭട്ടയുടെയും പെരുന്തച്ചെൻറയും മാഹാത്മ്യം നിറഞ്ഞുനിൽക്കുന്ന ഇന്ത്യൻ മണ്ണിൽനിന്നുള്ള പ്രതിഭകൾ എത്തുന്നത്.
26 ഇനങ്ങളിലെ മത്സരങ്ങളിൽ പെങ്കടുക്കാനാണ് കണ്ണൂരുകാരൻ അനുരാധ്, കോഴിക്കോട്ടുകാരൻ ഷഹദ് എന്നിവർ ഉൾപ്പെട്ട സംഘം വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ശരത് വിശ്വാസ് പ്രഭാകർ, തമിൾ സെൽവൻ, അസ്റോഫ് ജമാൽ, വരുൺ ഹനുമന്ത് ഗൗഡ, ടി. ആനന്ദ് കുമാർ, മാർഷൽ ലാസർ വിൽസൺ, മോഹിത് ദുദേജ, നിതീഷ് കുമാർ, മെഹർ റിഷിക നോറി, കിരൺ, ആദിത്യ പ്രതാപ് സിങ് റാതോർ, റോഹിം മോമിൻ, ശൈലേന്ദ്ര ചൗഹാൻ, ഹർഷ പ്രഭാകരൻ, എ. കരൺ, സഹിൽ ബുധിരാജ, കരൺ ധലിവാൽ, മൻമോഹൻ, തലത് റസിയ, സിമൂൾ ആൽവ, ആനന്ദ് കുമാർ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.
കണ്ണൂർ സ്വദേശിയായ അനുരാധ് തണ്ടായൻ മടപ്പുരക്കൽ കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ ടേണിങ്ങിലാണ് (സി.എൻ.സി ടേണിങ്) മത്സരിക്കുന്നത്. കോയമ്പത്തൂരിലെ ജി.ഇ.ഡി.ഇ.ഇ ടെക്നിക്കൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ടൂൾ ആൻഡ് ഡൈ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ അനുരാധ് സി.എൻ.സി മെഷീൻ ഒാപറേഷൻസ് ആൻഡ് പ്രോഗ്രാമിൽ മികച്ച പരിശീലനം നേടിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശി ഷാഹിദ മൻസിലിൽ ഷഹദ് കാർ പെയിൻറിങ്ങിലാണ് കഴിവ് തെളിയിക്കാനിറങ്ങുന്നത്. മാരുതി സുസുകി സർവീസിൽ പെയിൻറ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഷഹദ് ‘ഇന്ത്യ സ്കിൽസ് 2016’ൽ സ്വർണമെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. യു.കെ സ്കിൽസിൽ പെങ്കടുക്കുകയും ചെയ്ത ഷഹദ് വേൾഡ് സ്കിൽ അബൂദബിയിലെ മത്സരത്തിനുള്ള തയാറെടുപ്പിനായി ഇന്തോനേഷ്യയിലെ ബി.എ.എസ്.എഫ് അക്കാദമിയിൽനിന്ന് പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. 1950ൽ ആരംഭിച്ച വേൾഡ് സ്കിൽ മത്സരം രണ്ട് വർഷം കൂടുേമ്പാൾ വ്യത്യസ്ത രാജ്യങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. 44ാമത് മത്സരമാണ് അബൂദബിയിൽ നടക്കുന്നത്.
ഒക്ടോബർ 14ന് മത്സരത്തിെൻറ പ്രാരംഭ പരിപാടികൾക്കും 19ന് സമാപനത്തിനും അബൂദബി ഡു അറേന വേദിയാവും. 60 രാജ്യങ്ങളിൽനിന്നുള്ള 1,300ഒാളം മത്സരാർഥികളാണ് പെങ്കടുക്കുന്നത്. ആറ് വിദഗ്ധ മേഖലകളിലെ 51 ഇനങ്ങളിലാണ് മത്സരം നടക്കുക. യു.എ.ഇയിൽനിന്ന് 31 ഇനങ്ങളിലായി 34 പേരാണ് മത്സരത്തിൽ പെങ്കടുക്കുന്നത്. രാജ്യത്തിന് പുറത്തുനിന്ന് 10,000 സന്ദർശകരെയും യു.എ.യിൽനിന്ന് ലക്ഷം സന്ദർശകരെയുമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
80,000 വിദ്യാർഥികൾ മത്സരം കാണാൻ രജിസ്റ്റർ ചെയ്തതായി സംഘാടകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.