‘സ്രോതസ്സിന്‍റെ’ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഓർത്തഡോക്സ് സഭ

അഹ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്ത

നിർവഹിക്കുന്നു

സമ്പത്ത് ദൈവത്തിന്‍റെ ദാനം -ഡോ. ഗീവർഗീസ് മാർ തേയോഫിലോസ്

ഷാർജ: സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ജീവിതം അർഥശൂന്യമാണെന്ന് ഓർത്തഡോക്സ് സഭ അഹ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്ത. സമ്പത്ത് ദൈവത്തിന്‍റെ ദാനമാണെന്ന ചിന്തയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഷാർജയിലെ ഓർത്തഡോക്സ് വിശ്വാസികളുടെ കൂട്ടായ്മയായ ‘സ്രോതസ്സിന്‍റെ’ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ സ്രോതസ്സ് പ്രസിഡൻറ് ഡേവിഡ് വർഗീസ് അധ്യക്ഷത വഹിച്ചു. സിൽവർ ജൂബിലി ലോഗോ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഓൺലൈനായി പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് മുഖ്യ സന്ദേശം നൽകി.

സ്രോതസ്സ് ജനറൽ സെക്രട്ടറി സുനിൽ മാത്യു, ട്രഷറർ മനോജ് മാത്യു, ജനറൽ കൺവീനർ ഫീലിപ്പോസ് പുതുക്കുളങ്ങര, സഭ മാനേജിങ് കമ്മിറ്റി അംഗം ജോൺ മത്തായി, ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് നന്മാറ, ട്രഷറർ ഷാജി ജോൺ, ജോ. ട്രഷറർ റെജി പി.കെ, വർഗീസ് ജോർജ്, സാമുവൽ മാത്തുണ്ണി, പി.എം ജോസ്, മോഹൻ ജോർജ് എന്നിവർ സംസാരിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 ജീവകാരുണ്യ പദ്ധതികൾ സ്രോതസ്സ് നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Wealth is a gift from God - Dr. Geevarghese Mar Theophilos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.