ദുബൈ: രാജ്യത്ത് പ്രവർത്തിച്ചുവരുന്ന ബാങ്കിന് 30 ലക്ഷം ദിർഹം പിഴ ചുമത്തി യു.എ.ഇ സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് വിരുദ്ധ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. 2018ലെ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 14 അനുസരിച്ചാണ് പിഴ. സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനകളുടെ കണ്ടെത്തലുകൾ വിലയിരുത്തിയ ശേഷമാണ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതെന്നാണ് ഔദ്യോഗിക വാർത്ത ഏജൻസിയുടെ റിപ്പോർട്ട്.
സ്ഥാപനം കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് വിരുദ്ധ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അധികൃതർ വെളിപ്പെടുത്തി. സാമ്പത്തിക ഇടപാടുകളുടെ സുതാര്യത നിലനിർത്തുന്നതിനും യു.എ.ഇ സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും എല്ലാ എക്സ്ചേഞ്ച് ഹൗസുകളും സെൻട്രൽ ബാങ്ക് നിശ്ചയിച്ച നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.