വാറ്റ്: കമ്പനികളുടെ രജിസ്ട്രേഷൻ ഉടൻ  തുടങ്ങും

അബൂദബി: യു.എ.ഇയിൽ മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിന് മുന്നോടിയായുള്ള കമ്പനികളുടെ രജിസ്ട്രേഷൻ 2017 രണ്ടാം പാദത്തിൽ ആരംഭിക്കും. 2018 ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് അഞ്ച് ശതമാനം വാറ്റ് നടപ്പാക്കുന്നത്. 
നികുതി ബാധകമായ ഉൽപന്നങ്ങേളോ സേവനങ്ങളോ ലഭ്യമാക്കുന്ന, 375,000 ദിർഹത്തിന് മുകളിൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് സാമ്പത്തിക മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. 187,500 ദിർഹത്തിനും 375,000 ദിർഹത്തിനും ഇടയിൽ വരുമാനമുള്ള സ്ഥാപനങ്ങൾക്കും ആവശ്യമെങ്കിൽ ഇൗ ഘട്ടത്തിൽ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

വാറ്റ് നിയമം യു.എ.ഇ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും നികുതി കൈകാര്യം െചയ്യുന്നതിന് ഫെഡറൽ നികുതി അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് വാറ്റും എക്സൈസ് നികുതിയും ഇൗടാക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ അടങ്ങുന്ന കരട് നിയമത്തിന് ഫെഡറൽ നാഷനൽ കൗൺസിൽ അനുമതി നൽകിയത്. 

വാറ്റും എക്സൈസ് നികുതിയും ഏർപ്പെടുത്തുന്നതിന് മുന്നോടിയായി മന്ത്രാലയം ചെറുകിട^ഇടത്തരം വ്യവസായങ്ങളുടെ ഉൾപ്പെടെയുള്ള സ്ഥാപന ഉടമകൾക്ക് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. യു.എ.ഇയുടെ സുസ്ഥിരമായ ഭാവിക്ക് പുതിയ നികുതി സംവിധാനത്തിനുള്ള പ്രാധാന്യവും കാമ്പയിനിൽ വിശദീകരിക്കുന്നുണ്ടെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി ആൽ ഖൂരി അറിയിച്ചു. 
കഴിഞ്ഞ വർഷമാണ് ജി.സി.സി അംഗരാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവ വാറ്റ് നടപ്പാക്കാനുള്ള കരാറിൽ ഒപ്പുവെച്ചത്. കരാർ പ്രകാരം വാറ്റ് നടപ്പാക്കാൻ ഒാരോ രാജ്യങ്ങൾക്കും 2019 ജനുവരി ഒന്ന് വരെ സാവകാശമുണ്ട്. 

പുകയില, ശീതളപാനീയങ്ങൾ, ഉൗർജ പാനീയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്ക് പ്രത്യേക ഉൽപന്ന നികുതി ഏർപ്പെടുത്താനും ജി.സി.സി രാജ്യങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. യു.എ.ഇയിൽ ആദ്യ വർഷത്തിൽ 1200 കോടി ദിർഹവും തുടർന്നുള്ള വർഷത്തിൽ 2000 കോടി ദിർഹവും  വാറ്റിൽനിന്ന് സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

News Summary - vat in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.