ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സബീൽ മസ്ജിദിൽ ഇൗദ് നമസ്കാരം നിർവഹിച്ചു. കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉപ ഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തും, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂംബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം,ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തും,മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, ദുബൈ ഭൂ വകുപ്പ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ മക്തും മറ്റ് ശൈഖുമാർ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവരും സബീലിൽ നമസ്കാരത്തിനെത്തി. ദുബൈ മതകാര്യ വകുപ്പിലെ ഡോ. ഒമർ മുഹമ്മദ് ആൽ ഖതീബ് നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. പിന്നീട് ശൈഖ് മുഹമ്മദ് ആശംസകൾ സ്വീകരിച്ചു.
അബൂദബി ശൈഖ് സായിദ് ഗ്രാൻറ് മോസ്കിലാണ് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെ. സുപ്രിം കമാൻററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇൗദ് നമസ്കാരം നിർവഹിച്ചത്. യു.എ.ഇ മതകാര്യ വകുപ്പ് അതോറിറ്റി ചെയർമാൻ ഡോ. മുഹമ്മദ് മത്തർ സലീം ബിൻ ആബിദ് അൽ കഅ്ബി നമസ്കാരത്തിന് നേതൃത്വം നൽകി. ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ്, അബുദബി എക്സിക്യുട്ടിവ് കൗൺസിൽ വൈസ് ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ്, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബിൾ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ്, ശൈഖ് സുറൂർ ബിൻ മുഹമ്മദ്, ശൈഖ് സൈഫ് ബിൻ മുഹമ്മദ്, ശൈഖ് മുഹമ്മദ് ആൽ ഹമീദ് തുടങ്ങിയവർ നമസ്കാരത്തിൽ പങ്കുചേർന്നു. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ആൽ നഹ്യാെൻറ ഖബറിടത്തിലും നേതാക്കൾ പ്രാർഥനകൾ നടത്തി.
ഷാർജ ഭരണാധികാരിയും സുപ്രിം കൗൺസിൽ അംഗവുമായ േഡാ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഷാർജ അൽ ബദീ മുഅല്ലയിൽ ഇൗദ് നമസ്കാരം നിർവഹിച്ചു. കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമി ഉൾപ്പെടെ നിരവധി ശൈഖുമാർ േഡാ. ശൈഖ് സുൽത്താനൊപ്പം നമസ്കാരത്തിൽ പങ്കുചേർന്നു. പിന്നീട് അൽ ബദാഇ അൽ അമീർ കൊട്ടാരത്തിൽ അദ്ദേഹം സന്ദർശകരെ സ്വീകരിച്ചു.
അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുെഎമി അജ്മാൻ ശൈഖ് റാശിദ് ബിൻ ഹുമൈദ് ആൽ നുെഎമി മസ്ജിദിൽ ഇൗദ് നമസ്കാരം നിർവഹിച്ചു. കിരീടാവകാശി ശൈഖ് അമ്മാൻ ബിൻ ഹുമൈദ് ആൽനുെഎമി ഉൾപ്പെടെ പ്രമുഖർ ശൈഖ് ഹുമൈദിനൊപ്പം അണി നിരന്നു.
ഉമ്മുൽ ഖുവൈൻ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ റാശിദ് ആൽ മുഅല്ലയും കിരീടാവകാശി ശൈഖ് റാശിദ് ബിൻ സഉൗദ് ബിൻ റാശിദ് ആൽ മുഅല്ലയും ശൈഖ് സായിദ് പള്ളിയിൽ ഇൗദ് നമസ്കാരത്തിൽ പങ്കുചേർന്നു.
റാസൽഖൈമ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ സഖർ അൽ ഖാസിമി റാസൽ ഖൈമ ഖുസമിലെ ഇൗദ് ഗാഹിൽ നമസ്കാരം നിർവഹിച്ചു.
ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫുജൈറ ഗ്രാൻറ് ശൈഖ് സായിദ് പള്ളിയിൽ നമസ്കാരം നിർവഹിച്ചു. അദ്ദേഹം പിന്നീട് റുമൈലാ കൊട്ടാരത്തിൽ ശുഭകാംക്ഷികളെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.