ദുബൈ: പ്രിയ സഹോദര രാഷ്ട്രമായ സൗദി അറേബ്യയുടെ ദേശീയ ദിനം ആഘോഷം തന്നെയാക്കി മാറ്റാൻ യു.എ.ഇ ഒരുങ്ങിക്കഴിഞ്ഞു. യു.എ.ഇ ൈവസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്ആൽ മക്തൂം സൗദി രാഷ്ട്രത്തിനും രാഷ്ട്ര നേതാക്കൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു. യു.എ.ഇയും സൗദിയും എക്കാലവും ഒന്നിച്ചുണ്ടാകുമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.അതിനിടെ വിമാനത്താവളങ്ങളിൽ മുതൽ മാളുകളിലും ഹോട്ടലുകളിലും അമ്യൂസ്മെൻറ് പാർക്കുകളിലുമെല്ലാം ഹരിതാഭമായ അഭിവാദ്യങ്ങൾ നിറഞ്ഞു തുടങ്ങി. 23നാണ് സൗദി ദേശീയ ദിനം. എന്നാൽ ഇന്നലെ മുതൽ യു.എ.ഇയിൽ മേളങ്ങൾ തുടങ്ങി. സൗദി തലസ്ഥാനമായ റിയാദിലേക്ക് 23ന് രാവിലെ എമിറേറ്റ്സ് പ്രത്യേക വിമാനം പറത്തും.
സൗദിയും യു.എ.ഇയും എന്നും ഒന്നിച്ച് എന്ന മുദ്രാവാക്യമെഴുതിയ പോസ്റ്ററുകളാണ് വിവിധ പൊതു സ്ഥാപനങ്ങളിൽ പതിച്ചിരിക്കുന്നത്. സൗദി രാഷ്ട്ര നേതാക്കളുടെ കൂറ്റൻ ചിത്രങ്ങളും പതാകയും പലയിടത്തും ഉയർന്നിട്ടുണ്ട്. ബുർജ് ഖലീഫ ഉൾപ്പെടെ രാജ്യത്തെ സുപ്രധാന കെട്ടിടങ്ങളെല്ലാം പച്ച നിറമണിയും. ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡു വും സൗദിക്ക് ആശംസ അർപ്പിക്കുന്ന സേന്ദശമാണ് നെറ്റ്വർക് അറിയിക്കുന്ന ഭാഗത്ത് രേഖപ്പെടുത്തുക. ദുബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയവരുടെ പാസ്പോർട്ടിൽ പതിച്ച സ്റ്റാമ്പിൽ സൗദി ദേശീയ ചിഹ്നമാണുള്ളത്. കൈനിറയെ സമ്മാനങ്ങളും പലഹാരങ്ങളും നൽകിയാണ് സൗദിയിൽ നിന്നുള്ള യാത്രക്കാരെയും കുഞ്ഞുങ്ങളെയും ദുബൈ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത്. അറൈവൽ വിഭാഗത്തിൽ മുഴങ്ങിയതും സൗദി ദേശീയ ഗാനമായിരുന്നു. നാളെ വൈകീട്ട് ആറിന് ദ ബീച്ചിൽ കുതിരകൾ ഉൾെപ്പടെയുള്ള ആചാരപരമായ പരേഡ് നടക്കും. സൗദി ചലചിത്രങ്ങളുടെ പ്രദർശനവുമുണ്ടാവും. നാളെ സിറ്റി വാക്കിൽ സൗദി ഗായിക ദാലിയ മുബാറക്കും ഇമറാത്തി കലാകാരി ഷമ്മാ ഹംദാനും പാട്ടുകൾ അവതരിപ്പിക്കും. ലാമിയറിൽ സൗദി നൃത്തങ്ങളും ക്ലാസിക് കാർ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
23ന് രാത്രി എട്ടരക്ക് വെടിക്കെട്ടുമുണ്ട്. ഇന്നു മുതൽ ദുബൈ മാൾ, മാൾ ഒാഫ് എമിറേറ്റ്സ്, ഡ്രാഗൻ മാൾ, സിറ്റി സെൻർ മിർദിഫ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ് എന്നിവിടങ്ങളിൽ സൗദി നാടോടി നൃത്തങ്ങളുണ്ടാവും. സന്ദർശകർക്ക് ഷാളുകൾ, സമ്മാനങ്ങൾ എന്നിവയും ലഭിച്ചേക്കും. ദേശീയ ദിനമായ 23ന് ദുബൈ ഫൗണ്ടനിൽ സൗദി സംഗീത ജലധാര ഒരുക്കും. ദുബൈ െഫസ്റ്റിവൽ സിറ്റി മാളിൽ സൗദി നാഷനൽ ഡേ ഷോയും റെക്കോർഡുകൾ തകർത്ത ഇമാജിൻ എന്ന ലേസർ^ലൈറ്റ് ഷോ പ്രദർശനവും ഉണ്ടാവും. www.dubaicalendar.com സൈറ്റിലോ @Dubai_Calendar എന്ന ട്വിറ്റർ ഹാൻഡിലിലോ കൂടുതൽ പരിപാടികളുടെ വിവരങ്ങൾ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.