ദുബൈ: പ്രവാസലോകത്തെ ഇന്ത്യക്കാർക്കിപ്പോൾ വരിനിൽക്കലിെൻറ കാലമാണ്. നാട്ടിലേക്കുള്ള വഴിതേടി എംബസിയുടെയും കോൺസുലേറ്റിെൻറയും എയർ ഇന്ത്യ എക്സ്പ്രസ് ഒാഫിസിെൻറയും മുന്നിൽ വരി നിൽക്കുന്നവർക്ക് പുറമെ പാസ്പോർട്ട് ഒാഫിസിന് മുന്നിലെ വരിയുടെ നീളവും കൂടിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദേശമുള്ളപ്പോഴാണ് ഇന്ത്യൻ ഒാഫിസുകൾക്ക് മുന്നിൽ സുദീർഘമായ വരി തെളിയുന്നത്. യു.എ.ഇയിലെ സ്ഥാനപതി കാര്യാലയത്തിെൻറ ഇടപെടലുണ്ടായില്ലെങ്കിൽ കൂടുതൽ ഇന്ത്യക്കാർ കോവിഡിെൻറ പിടിയിൽ അകപ്പെേട്ടക്കാം.
ഒരാഴ്ചയായി ദുബൈ ദേര സിറ്റി സെൻററിന് അടുത്തുള്ള ബി.എൽ.എസ് ഇൻറർനാഷനലിൽ പാസ്പോർട്ട് പുതുക്കാൻ എത്തുന്നവരുടെ തിരക്കോടു തിരക്കാണ്. നേരത്തെ ഒാൺലൈൻ വഴി ടോക്കൺ അനുവദിച്ചിരുന്നത് നിർത്തിയതാണ് തിരക്കിെൻറ കാരണം. രാവിലെ എട്ട് മുതലാണ് ഒാഫിസ് പ്രവർത്തനം തുടങ്ങുന്നത്. എന്നാൽ, ഏഴ് മണിക്ക് വരി തുടങ്ങും. ദിവസവും 200 പേരെങ്കിലും ഇവിടെ എത്തുന്നുണ്ട്. എന്നാൽ, പരമാവധി 50 പേരെയാണ് പരിഗണിക്കുന്നത്. ബാക്കിവരുന്നവർക്ക് തൊട്ടടുത്ത ദിവസത്തേക്ക് ടോക്കൺ നൽകണമെന്ന് ഇവിടെയെത്തുന്നവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ നിരസിക്കുകയാണ്. അതോടെ, അടുത്ത ദിവസവും രാവിലെ മുതൽ വന്ന് വരിനിൽക്കേണ്ട ഗതികേടിലാണിവർ.
മൂന്ന് ദിവസമായി ഇവിടെ എത്തിയിട്ടും ടോക്കൺ ലഭിക്കാത്തവരുമുണ്ട്. നാട്ടിലേക്ക് തിരിക്കാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തുനിൽക്കുന്നവരും രോഗികളും ഗർഭിണികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പാസ്പോർട്ട് പുതുക്കി കിട്ടാത്തതിനാൽ വിസ പുതുക്കാൻ കഴിയാത്തവരും പ്രതിസന്ധിയിലാണ്. മുമ്പ് ഇ-മെയിൽ അയച്ചാൽ വിസ പുതുക്കാനുള്ള ടോക്കണും തീയതിയും ലഭിക്കുമായിരുന്നു. ഇപ്പോൾ ഇവരുടെ വിലാസത്തിൽ മെയിൽ അയച്ചാൽ നേരിെട്ടത്താനുള്ള മറുപടിയാണ് ലഭിക്കുന്നത്. പലരും അവധിയെടുത്താണ് ഇവിടെ എത്തുന്നത്. നിരാശരായി മടങ്ങുന്നവർക്ക് വീണ്ടും അവധിയെടുത്ത് ഇവിടേക്ക് വരേണ്ടി വരുന്നു.
അടുത്ത ദിവസം വന്നാലും ടോക്കൺ ലഭിക്കുമെന്ന് ഉറപ്പില്ലാത്തത് ഇവരെ ആശയക്കുഴപ്പത്തിലാക്കുന്നു. ജീവനക്കാരില്ല എന്ന ന്യായീകരണമാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, നേരിെട്ടത്തുന്നവർക്ക് അടുത്ത ദിവസത്തേക്ക് ടോക്കൺ നൽകുകയോ ഒാൺലൈൻ രജിസ്ട്രേഷൻ പുനരാരംഭിക്കുകയോ ചെയ്താൽ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രവാസികൾ പറയുന്നത്. ലോക്ഡൗൺ കാലത്ത് പാസ്പോർട്ട് ഇടപാടുകൾ നിർത്തിവെച്ചതാണ് ഇത്രയേറെ തിരക്കുണ്ടാവാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.