ദുബൈ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് മിഷൻ ഒരുമാസത്തോടടുക്കുേമ്പാൾ പത്തു ശതമാനം പേരെ പോലും നാട്ടിലെത്തിക്കാനാവാതെ മിഷൻ ഇഴഞ്ഞുനീങ്ങുന്നു. യു.എ.ഇയിൽ മാത്രം 2.5 ലക്ഷം പേർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുേമ്പാൾ ഇതുവരെ ഇന്ത്യയിലെത്തിയത് 15,000 പേർ മാത്രമാണ്. കേന്ദ്രം ഏർപെടുത്തിയ 80 പ്രത്യേക വിമാനങ്ങളിലും ഒമ്പത് ചാർേട്ടർഡ് വിമാനങ്ങളിലുമായാണ് ഇത്രയും പേർ എത്തിയത്. അടുത്ത ദിവസങ്ങളിലായി 30ഒാളം വിമാനങ്ങൾ കൂടി സർവിസ് നടത്തുന്നുണ്ട്.
കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുകയോ യാത്രാ സർവിസ് ആരംഭിക്കുകയോ ചെയ്തില്ലെങ്കിൽ ഒരു വർഷം കഴിഞ്ഞാലും അത്യാവശ്യക്കാർക്കുപോലും നാടണയാൻ കഴിയില്ല. യാത്ര വിമാന സർവിസ് ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ ദിവസങ്ങൾ തള്ളിനീക്കുന്നത്. ഗർഭിണികളും രോഗികളും ജോലി നഷ്ടപ്പെട്ടവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ചാർേട്ടർഡ് വിമാനങ്ങളിലും ഇവർ ചെറുതല്ലാത്ത പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. വിസ പിഴയടക്കാനുള്ളവർ ആഗസ്റ്റ് 18നകം രാജ്യം വിട്ടാൽ പിഴ അടക്കേണ്ടതില്ല എന്ന് യു.എ.ഇ അറിയിച്ചിരുന്നു. എന്നാൽ, മിഷൻ ഇഴഞ്ഞുനീങ്ങിയാൽ ഇൗ സമയത്തിനുള്ളിൽ നാടണയാൻ കഴിയുമോ എന്ന ആശങ്കയിലാണിവർ. ഇതേ തുടർന്ന് we want more flight to india എന്ന ഹാഷ് ടാഗിൽ പ്രവാസികൾ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങൾ നീണ്ട മുറവിളിക്കൊടുവിൽ മേയ് ഏഴിനാണ് ഇന്ത്യയിലേക്കുള്ള വിമാനവാതിൽ തുറന്നത്. ദുബൈ വിമാനത്താവളത്തിൽ നിന്ന് ഇതുവരെ 57 വിമാനങ്ങളിലായി 10,271 പേരാണ് നാടണഞ്ഞത്. അബൂദബയിൽ നിന്ന് 23 വിമാനങ്ങളിലായി 4074 പേരും പറന്നു. ഇതിന് പുറമെ ചാർേട്ടർഡ് വിമാനങ്ങളിലായി 1568 തൊഴിലാളികളെയും നാട്ടിലെത്തിച്ചു. മിഷെൻറ മൂന്നാം ഘട്ടം വ്യാഴാഴ്ച പൂർത്തിയാകുേമ്പാൾ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലെത്തിയ വിമാനങ്ങളുടെ എണ്ണം 114 ആകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.