ദുബൈ: ഒരുമുറിയിൽ ഉൗണും ഉറക്കവും മാത്രമല്ല, കൂട്ടുകാരന് െഎക്യദാർഢ്യവുമായി നോെമ്പടുക്കുക കൂടിയാണ് ജോസഫും നിധീഷും. അജ്മാനിൽ ഡ്രൈവിങ് പരിശീലകനായ ചങ്ങരംകുളം സ്വദേശി റഫീഖിന് നോമ്പ് തെൻറ വിശ്വാസത്തിെൻറ ഭാഗമാണെങ്കിൽ മെഡിക്കൽ ഉൽപന്നങ്ങളുടെ സെയിൽസിൽ ജോലിചെയ്യുന്ന വടകര സ്വദേശി നിധീഷിനും ദുബൈയിൽ ജോലിചെയ്യുന്ന ആലപ്പുഴക്കാരൻ ജോസഫിനും ഇത് സഹമുറിയന് കൊടുക്കുന്ന സ്നേഹാദരവിെൻറ പ്രഖ്യാപനമാണ്.
പുലർച്ച അത്താഴത്തിനും വൈകീട്ട് ഇഫ്താറിനും വിഭവങ്ങൾ തയാറാക്കുന്നതും കഴിക്കുന്നതും എല്ലാം ഒരുമിച്ചുതന്നെ. നോമ്പ് മുഴുവനെടുക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാറ്റിനും സഹകരിക്കാൻ ജോസഫിെൻറ സഹോദരൻ സോമിച്ചനും ഇവർക്കൊപ്പമുണ്ട്. മാറിയ ലോകക്രമത്തിൽ ലോക ജനസംഖ്യയിൽ വലിയൊരു പങ്കും ആവശ്യത്തിന് ഭക്ഷണം കിട്ടാതെ ജീവിക്കുമ്പോൾ വിശപ്പിെൻറ വിലയറിയാൻ നോമ്പിലൂടെ സാധിക്കുമെന്നാണ് നിധീഷിെൻറ പക്ഷം. ആരോഗ്യപരമായ നേട്ടങ്ങളുമുണ്ടെന്ന് ജോസഫും പറയുന്നു. ഇത്തരം കൗതുകമുള്ള സൗഹൃദ കഥകൾ ഗൾഫിലുടനീളം പ്രവാസികൾക്കിടയിൽ യഥേഷ്ടമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.