ദുബൈ: എല്ലാ വർഷവും ദിവസേന നൂറുകണക്കിനാളുകൾക്കാണ് ദുബൈ മർകസ് ഇഫ്താർ വിരുന്ന് ഒരുക്കിയിരുന്നത്. ഇൗ ലോക്ഡൗൺകാലത്തെ സുരക്ഷ നിർദേശങ്ങൾ മൂലം മർകസ് മുറ്റത്തെ ഇ ഫ്താർ മുടങ്ങിയെങ്കിലും ആവശ്യക്കാർക്ക് ഇഫ്താറിനും അത്താഴത്തിനുമുള്ള വിഭവങ്ങൾക്ക് മുടക്കമില്ലെന്ന് ഉറപ്പാക്കുവാൻ ഒാടിനടക്കുകയാണ് െഎ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ് വളൻറിയർമാർ.
ജോലിയില്ലാതെയും ഇഫ്താറിനും അത്താഴത്തിനും വഴിയില്ലാതെയും കഴിയേണ്ടി വരുന്ന റിലീഫിെൻറ യഥാർഥ അവകാശികൾ 050 473 3009 എന്ന നമ്പറിൽ വിളിക്കുകയേ വേണ്ടൂ. അരി, പഞ്ചസാര, പാചകഎണ്ണ, മുളകുപൊടി തുടങ്ങി വീട്ടാവശ്യങ്ങൾക്കുള്ള ഭക്ഷണസാധങ്ങളെല്ലാം കാർട്ടനിലാക്കി അവർ താമസകേന്ദ്രങ്ങളുടെ മുന്നിലെത്തും. ഇതിനുപുറമെ ഇഫ്താർ ഭക്ഷണ പൊതികളും സന്നദ്ധസേവകർ വിതരണം ചെയ്യുന്നുണ്ടെന്ന് ഐ.സി.എഫ് നാഷനൽ വെൽഫെയർ പ്രസിഡൻറ് ഡോ. സലാം സഖാഫി എരഞ്ഞിമാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.