മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിക്കടുത്ത് പുളിയംപറമ്പിലാണ് ഞങ്ങളുടെ വല്ലിപ്പ ചെറു പ്പകാലം കഴിച്ചുകൂട്ടിയ വീട്. കാർഷിക മേഖലയായിരുന്നു അവിടം. വല്ലിപ്പയുടെ ഉപ്പയും ക ർഷകരായിരുന്നു വല്ലിപ്പ കുട്ടിക്കാലത്തെ നോമ്പ് വിവരിച്ചപ്പോഴാണ് ഞങ്ങളെപ്പോലു ള്ള ഇൗ തലമുറയിലെ കുട്ടികൾ അനുഭവിക്കുന്ന സുഖങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്. എന്തെല ്ലാം സൗകര്യങ്ങളാണിന്ന്. ഒപ്പം വിദ്യാസമ്പന്നരായ രക്ഷിതാക്കളുടെ പിന്തുണയും.
വല ്ലിപ്പയുടെ വാക്കുകൾ:
ഉപ്പയും ഉമ്മയും ഒമ്പത് മക്കളും അടങ്ങുന്ന കുടുംബമായിരുന ്നു ഞങ്ങളുടേത്. അത്താഴത്തിന് എണീക്കാൻ ഇന്നത്തെ പോലെ അലാറവും മൊബൈലുമൊന്നുമില്ലല്ലോ. പള്ളിയിൽനിന്ന് മുഅദ്ദിൻ അത്താഴ സമയം വിളിച്ചുപറയും. കൂടാതെ അത്താഴം മുട്ടുകാരുടെ മുട്ടിപ്പാട്ടുമുണ്ടാകും. അധികവും ആ പാട്ടുകേട്ടാണ് ഉമ്മ എണീക്കാറുള്ളത്. തുടർന്ന് മൂത്തമകനായ എന്നെ വിളിച്ചുണർത്തും. മറ്റുള്ളവരെ വിളിച്ചുണർത്തുമ്പോഴേക്കും ഞാൻ വീണ്ടും ഉറങ്ങിയിട്ടുണ്ടാകും. ഉപ്പ കർഷകനായതുകൊണ്ട് ചോറും കറിയും പഴം പുഴുങ്ങിയതുമാണ് അത്താഴത്തിന്. മണ്ണെണ്ണ വിളക്കിെൻറ വെളിച്ചത്തിൽ പാതിതുറന്ന കണ്ണുകളുമായി അത്താഴം കഴിക്കും. തുടർന്ന് ഉപ്പ ഞങ്ങളെ വിളിച്ചിരുത്തി നിയ്യത്ത് ചൊല്ലിത്തരും.
പകൽ മുഴുവനും പാടത്തും പറമ്പത്തും നടന്ന് കളിതന്നെ. കളിക്കിടയിൽ ഇടക്കിടെ മുഖവും വായയും കഴുകുമ്പോൾ കുറച്ചു വെള്ളം കുടിക്കുന്നതും പലപ്പോഴും പതിവായിരുന്നു. ഇന്നത്തെ കുട്ടികൾ നോമ്പിെൻറ ഗൗരവം കൂടുതൽ മനസ്സിലാക്കുന്നതു കൊണ്ടാവണം, അവരിൽ ഈ പ്രവണത കുറവാണ്. നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ ഒരുക്കാൻ ഉച്ച കഴിഞ്ഞുതന്നെ ഉമ്മയും പെങ്ങന്മാരും അടുക്കളയിൽ എത്തും. അരി ഇടിച്ച് പൊടിയുണ്ടാക്കിയാണ് പത്തിരിയും അപ്പവുമൊക്കെ ഉണ്ടാകാറുള്ളത്. പത്തിരി ഉമ്മയും പെങ്ങന്മാരും കുഴലുപയോഗിച്ച് പരത്തിയാണ് ഉണ്ടാക്കുക. ഇന്നത്തെ പോലെ അന്ന് പത്തിരി പരത്തുന്ന പ്രസുകളോ റെഡിമെയ്ഡ് പത്തിരികളോ ഉണ്ടായിരുന്നില്ല. നോമ്പ് തുറക്കാൻ ഇന്നത്തെപ്പോലെ കാരക്ക മുഴുവനും കിട്ടില്ല. ഉണക്ക കാരക്കയുടെ ഒരു ചെറിയ ചീന്ത് പത്തിരിക്കഷണവും ചേർത്താണ് തരുക. തരിക്കഞ്ഞിയും കപ്പയും ചമ്മന്തിയുമാണ് എന്നത്തെയും സ്പെഷൽ. കറിവെക്കാൻ അധികവും മീൻ. അപൂർവമായി പോത്തിറച്ചി ഉണ്ടാകും. ഇറച്ചിയുള്ള ദിവസം പെരുന്നാൾതന്നെയാണ് ഞങ്ങൾക്ക്.
നോമ്പ് തുറക്കുന്നതിനു കുറച്ചുമുമ്പ് ഉപ്പ മക്കളെ വിളിച്ച് ദിക്റും സ്വലാത്തും ചൊല്ലിത്തരും. ആ കാലത്ത് ഖുർആൻ പാരായണത്തോട് കുട്ടികൾ അത്ര ഗൗരവം കാണിച്ചിരുന്നില്ല. എന്നാൽ, മുതിർന്നവർ ഖുർആൻ മുഴുവൻ ഒരാവർത്തി ഓതൽ പതിവായിരുന്നു. തറാവീഹ് നമസ്കരിക്കാൻ ഉപ്പയോടൊപ്പം പള്ളിയിൽ പോകും. നമസ്കാരശേഷം ഉസ്താദ് അടുത്ത ദിവസത്തേക്കുള്ള നിയ്യത്ത് ചൊല്ലിത്തരും. തിരിച്ചു വീട്ടിലെത്തുമ്പോൾ ഉമ്മ ജീരകക്കഞ്ഞി റെഡിയാക്കി വെച്ചിട്ടുണ്ടാകും. അതുംകൂടി കുടിക്കുന്നതോടെയാണ് ഞങ്ങളുടെ ഒരു നോമ്പ് പൂർത്തിയാകുന്നത്. ഞങ്ങളുടെ വല്ലിപ്പ ജീവിച്ചിരിപ്പുള്ള കാലത്ത് അത്താഴത്തിന് അടുത്തുള്ള വീടുകളിലുള്ളവരെ മുട്ടിവിളിക്കുന്ന പതിവുണ്ടായിരുന്നു. ആ വിളികാത്തിരിക്കുന്നവർ ഒരുപാട് വീട്ടുകാരുണ്ടായിരുന്നു.
കാരണം ആ വിളികേട്ടുണരുന്നവർക്ക് വല്ലിമ്മ ഒരു വലിയ ചെമ്പ് കഞ്ഞി ഉണ്ടാക്കിവെക്കുമായിരുന്നു. ഇന്നത്തെ കാലത്ത് നോമ്പ് തുറക്കാൻ വറുത്തതും പൊരിച്ചതുമായ ഒരുപാട് വിഭവങ്ങൾ വളരെ ആവേശത്തോടെ ഉണ്ടാക്കുകയും പുറമെനിന്ന് വാങ്ങുകയും ചെയ്യുന്നു. എന്നാൽ, ആ കാലത്ത് ഉമ്മ വെച്ചുവിളമ്പാൻ കഷ്ടപ്പെടുകയായിരുന്നു. കഷ്ടപ്പാടിെൻറ മാധുര്യം ആ വെച്ചുവിളമ്പലിൽ കാണാമായിരുന്നു. കഞ്ഞിയും ചക്കക്കൂട്ടാനും ഇടിച്ചക്ക ഉപ്പേരിയുമൊക്കെ ആ കാലത്തെ വിഭവങ്ങളായിരുന്നു. ഇല്ലായ്മയിലും ആളുകൾ സംതൃപ്തി കണ്ടെത്തിയിരുന്നു. പരാതികളും പരിഭവങ്ങളും കുറവായിരുന്നു.
ഇന്ന് ഈ ലോക്ഡൗൺ കാലത്ത് നോമ്പ് പഴയ കാലത്തെ പുനരാവിഷ്കരിക്കുന്നതായി അനുഭവപ്പെടുന്നു. എല്ലാവരും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നു. എല്ലാം ദൈവത്തിെൻറ പരീക്ഷണങ്ങൾ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.