ദുബൈ: കോവിഡ് ബാധിതരും ആരോഗ്യപ്രവർത്തകരും നോെമ്പടുക്കേണ്ടതില്ലെന്ന് യു.എ.ഇ ഫ ത്വ കൗൺസിൽ മതനിയമം പുറപ്പെടുവിച്ചു. നിലവിലെ സ്ഥിതിക്ക് മാറ്റമില്ലെങ്കിൽ പള്ള ികളിലെ പെരുന്നാൾ നമസ്കാരവും ഒഴിവാക്കാമെന്നും ഫത്വയിൽ നിർദേശം നൽകി. ഇതുൾപ്പെ ടെ അഞ്ചു നിർദേശങ്ങളാണ് ഉത്തരവിലൂടെ പുറപ്പെടുവിച്ചിരിക്കുന്നത്.
ഫത്വയി ലെ നിർദേശങ്ങൾ:
1. കോവിഡ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും കോവിഡ ് ബാധിതരും നോെമ്പടുക്കേണ്ടതില്ല. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുടെ നില വഷളാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ടെങ്കിൽ അവരും നോെമ്പടുക്കരുത്.
2. റമദാൻ മാസത്തിലെ രാത്രി നമസ്കാരമായ തറാവീഹ് നമസ്കാരം പള്ളികളിൽ നിർവഹിക്കരുത്. വീടുകളിൽ നമസ്കരിക്കാം.
3. നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടായില്ലെങ്കിൽ ഇൗദുൽ ഫിത്ർ നമസ്കാരം ഉണ്ടാവില്ല. വീടുകളിൽ സുബഹി നമസ്കാരത്തിനു ശേഷം പെരുന്നാൾ നമസ്കരിക്കാം. ഒരേ വീട്ടിൽ താമസിക്കുന്നവർക്ക് ഒരുമിച്ച് നമസ്കരിക്കാം. എന്നാൽ, ജീവന് ഭീഷണിയാവുന്ന തരത്തിലാവരുത് ഒരുമിച്ചുള്ള നമസ്കാരം. ഇത്തരം പ്രവൃത്തികൾ ഇസ്ലാം നിരോധിച്ചിട്ടുണ്ട്.
4. വെള്ളിയാഴ്ച ജുമുഅ നമസ്കാരങ്ങൾ അനുവദനീയമല്ല. ഇൗ സമയങ്ങളിൽ വീടുകളിൽ ളുഹർ നമസ്കരിക്കണം.
5. സകാത് നൽകുന്നത് പരമാവധി നേരേത്തയാക്കണം. സകാത് ആവശ്യമായ സാഹചര്യമാണിത്. സകാത് നൽകാൻ പ്രത്യേക സമയം നിശ്ചയിക്കേണ്ട കാര്യമില്ല. ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങൾക്കനുസൃതമായി സകാത് നൽകാൻ പ്രവാചകൻ ഉണർത്തിയിട്ടുണ്ട്. പരമാവധി രാജ്യത്തിനുള്ളിലുള്ളവർക്ക് സകാത് നൽകാൻ ശ്രമിക്കണം. ഇതിനായി എമിറേറ്റ്സ് റെഡ് ക്രസൻറ് പോലുള്ളവയെയും സന്നദ്ധ സംഘടനകളെയും സർക്കാർ അധികൃതരെയും സമീപിക്കുന്നതാവും ഉചിതമെന്നും ഫത്വയിൽ നിർദേശം നൽകി.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഒാൺലൈൻ യോഗം ചേർന്നാണ് തീരുമാനങ്ങളെടുത്തത്. റമദാൻ മാസത്തിെൻറ പരിശുദ്ധി ഉൾക്കൊണ്ട് ആവശ്യമുള്ളവർക്ക് സഹായം എത്തിക്കണമെന്ന് മെംബർമാർ ഉണർത്തി. കോവിഡിനെതിരായ പോരാട്ടത്തിൽ യു.എ.ഇയുടെ പ്രവർത്തനങ്ങൾ വിജയം കാണാൻ പ്രാർഥിക്കുന്നതായും ലോകത്തെ ഇൗ മഹാമാരിയിൽനിന്ന് ദൈവം രക്ഷിക്കെട്ടയെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.