ദുബൈ: ഫേസ്മാസ്ക്കുകൾക്ക് അമിത വില ഇൗടാക്കിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. ദുബൈ ഇക്ക ണോമിയിലെ കമേഴ്സ്യൽ കംപ്ലയിൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സി.സി.സി.പി) മേഖലയി ൽ നടത്തിയ പരിശോധനയിലാണ് പിഴ ചുമത്തിയത്. അൽഖൂസ്-1, അൽ മിഷാർ, അൽ വർഖ-1, സബ്ക എന്നിവിട ങ്ങളിലെ അഞ്ച് ഫാർമസികൾ, ഒരു വിതരണ കമ്പനി, സൂപ്പർ മാർക്കറ്റ്, ഒരു വ്യാപാര കമ്പനി എന്നിവക്കെതിരെയാണ് നടപടി.
ഇവയിലൊന്ന് ഉയർന്ന വിലക്ക് ഓൺലൈനിൽ സാധനങ്ങൾ വിൽക്കുന്ന ഫാക്ടറിയാണ്. ഉപഭോക്തകളുടെ പരാതിയിലാണ് പരിശോധന. നിയമലംഘകർക്കെതിരായ ശിക്ഷാനടപടികളെടുക്കുന്നതിന് പുറമെ വില കുറക്കുന്നതിനുള്ള പ്രവർത്തനം തുടരുമെന്നും ദുബൈ ഇക്കണോമി ചൂണ്ടിക്കാട്ടി. നിയമലംഘനം ആവർത്തിക്കുന്നപക്ഷം പിഴ ഇരട്ടിയാക്കും. തുടർന്നാൽ ഔട്ട്ലെറ്റ് അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കും.
ഫാർമസികളും മെഡിക്കൽ ഉപകരണ വിതരണക്കാരും ഫേസ്മാസ്ക്കുകൾ, സാനിറ്റൈസർ തുടങ്ങിയ അവശ്യവസ്തുക്കളുടെ വില കുറച്ച് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം പ്രകടിപ്പിക്കണമെന്നും ദുബൈ ഇക്കണോമി ആഹ്വാനം ചെയ്തു. അമിത വില ഇൗടാക്കി ഉൽപന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 600 54 55 55 എന്ന നമ്പറിൽ വിളിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.