ഷാർജ: പാതിരാത്രി കഴിഞ്ഞിട്ടും മൊബൈലിൽ കളിച്ചു കൊണ്ടിരുന്ന മകെൻറ കൈയിൽ നിന്ന് ഫോൺ വാങ്ങി ഉറങ്ങാൻ പറഞ്ഞ ദേഷ്യത്തിന് മകൻ വീടുവിട്ടിറങ്ങി. ഷാർജ മുവൈല പ്രദേശത്തെ വീട്ട ിൽ നിന്ന് ജൂലൈ നാലിന് മുഹമ്മദ് പർവേസിനെ (15) കാണാതായതായി ബിഹാർ സ്വദേശികളായ കുടുംബം പൊലീസിൽ പരാതി നൽകി.
സംഭവ ദിവസം വൈകുന്നേരം ഷാർജ പോലീസിന് പരാതി നൽകിയ പിതാവ് മ ുഹമ്മദ് അഫ്താബ് ആലം ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിെൻറ സഹായം തേടി. മകനെ കണ്ടെത്താൻ സഹായിക്കണമെന്ന് പൊതുജനങ്ങളോട് കുടുംബം അഭ്യർഥിച്ചിട്ടുണ്ട്. ഡെൽറ്റ ഇംഗ്ലീഷ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് . വസ്ത്രം, പഴ്സ്, മൊബൈൽ ഫോൺ തുടങ്ങിയവയൊന്നും എടുക്കാതെ വീടുവിട്ടിറങ്ങിയ പർവേസിെൻറ പക്കൽ തിരിച്ചറിയൽ രേഖകളൊന്നുമില്ല എന്ന് കുടുംബം പറഞ്ഞു. മകൻ വീടു വിട്ടിറങ്ങിയ സങ്കടത്തിൽ തകർന്നിരിക്കുകയാണ് രക്ഷിതാക്കളും മൂന്ന് സഹോദരിമാരും.
പ്രവാസികളായ മാതാപിതാക്കൾക്കും കുട്ടികൾക്കും കണ്ണ് തുറപ്പിക്കുന്ന സംഭവമാണിതെന്ന് കുടുംബാംഗങ്ങളോടൊപ്പം കോൺസുലേറ്റിലെത്തിയ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. നിരവധി കുട്ടികൾ ഇപ്പോൾ മൊബൈൽ ഫോണുകൾക്ക് അടിമകളാണ്. കുട്ടികളുടെ വികാരങ്ങളോട് മാതാപിതാക്കൾ കൂടുതൽ സംവേദനക്ഷമത കാണിക്കേണ്ടതുണ്ട്. പെട്ടെന്ന് അവരുടെ ശീലങ്ങളിൽ മാറ്റം വരുത്താൻ അവരെ നിർബന്ധിക്കുന്നതിനുപകരം, സാവധാനം മാറാൻ അവരെ പ്രേരിപ്പിക്കണം.
തങ്ങളുടെ നൻമക്കായിട്ടാണ് രക്ഷിതാക്കൾ ശകാരിക്കുന്നതെന്ന് കുട്ടികൾ മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ കണ്ടെത്തുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ 06-5138882 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.