റാസല്‍ഖൈമ: സാഹസിക ഡ്രൈവിംഗ് നടത്തി പൊതുമുതല്‍ നശിപ്പിച്ച 18കാരനെ പിടികൂടിയതായി റാക് ട്രാഫിക് ആൻറ് പട്രോള് സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ദീം അല്‍ നഖ്ബി പറഞ്ഞു. ആറു മാസം മുമ്പാണ് യുവാവിന് ലൈസന്‍സ് ലഭിച്ചത്. പ ിതാവ് നല്‍കിയ കാര്‍ യുവാവ് നിരുത്തരവാദപരമായി ഓടിക്കുകയായിരുന്നു.
റോഡ് സുരക്ഷാ നിയമം ലംഘിച്ച ഡ്രൈവിംഗ് ജനങ്ങളെ ഭയപ്പെടുത്തിയതായും റോഡില്‍ കേടുപാട് വരുത്തുകയും ചെയ്തു. വാഹന നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ബാധ്യസ്ഥരാണെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. സ്വയം ദുരന്തത്തിലേക്ക് ചാടുന്നതിന് പുറമെ മറ്റുള്ളവരെകൂടി അപകടപ്പെടുത്തുന്നതായിരുന്നു യുവാവിെൻറ ഡ്രൈവിങ്ങെന്ന് അഹമ്മദ് അല്‍ ദീം പറഞ്ഞു.
2000 ദിര്‍ഹം പിഴ, 23 ബ്ലാക്ക് പോയൻറ്, വാഹനത്തിന് 60 ദിവസത്തെ കസ്റ്റഡി എന്നിവയാണ് ശിക്ഷ. പൊതുമുതല്‍ കേട് വരുത്തിയതിനുള്ള ശിക്ഷ പ്രോസിക്യൂഷനാണ് വിധിക്കുക. ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശ്രദ്ധയില്‍പ്പെടുന്നവര്‍ 999 അല്ലെങ്കിൽ 901നമ്പറില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.