ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂളിൽ സഹിഷ്ണുതാ വർഷ പരിപാടി

ദുബൈ: ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂളിലെ യു.എ.ഇ സഹിഷ്ണുതാ വർഷ പരിപാടികൾക്ക് തുടക്കമായി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു ചേർന്ന് നിന്ന് യു.എ.ഇ ഭൂപടം നിർമിച്ചാണ് പരിപാടികൾ ആരംഭിച്ചത്. ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇൗ സ്കൂളിൽ പഠിക്കുന്നത്. സ്വന്തം രാജ്യങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ ഭൂപടമൊരുക്കുന്നതിൽ പങ്കാളികളായത്. 200ഒാളം രാജ്യക്കാർ സഹിഷ്ണുതയോടും സാഹോദര്യത്തോടെയും അധിവസിക്കുന്ന യു. എ. ഇ ലോകരാജ്യങ്ങൾക്ക്തന്നെ വലിയ മാതൃകയാണെന്ന് പ്രിൻസിപ്പാൾ അബ്ദുല്ലക്കുട്ടി പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിൽ സഹിഷ്ണുതയും സാഹോദര്യവും പരിപോഷിപ്പിക്കുവാൻ ലക്ഷ്യമിട്ടുള്ള മുഴുവർഷ പരിപാടികൾക്ക്പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു.
വൈസ്പ്രിൻസിപ്പാൾആനിമാത്യു, മാനേജർ തഖിയ ഉസ്‌മാൻ, സൂപ്പർവൈസർ സഫീന ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.