അബൂദബി: കേരളീയ സമൂഹം മനഃപൂർവം വിസ്മരിച്ച എൻഡോ സൾഫാൻ ഇരകൾക്ക് വേണ്ടിയാണ് ഇനി ത െൻറ പോരാട്ടമെന്ന് പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായി. 50 കോടിയുടെ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവുണ്ടായിട്ടും എൻഡോ സൾഫാൻ ഇരകൾക്ക് അത് വിതരണം ചെയ്യാൻ ആരും തയാറായിട്ടില്ലെന്നത് അതീവ കഷ്ടമാണെന്നും അവർ പറഞ്ഞു. അബൂദബി കെ.എം.സി.സി ഒരുക്കിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ദയാബായി. ജനങ്ങൾക്കൊപ്പം ജീവിക്കുകയും അവരിൽനിന്ന് പഠിക്കുകയും ചെയ്യുക എന്നതാണ് തെൻറ ജീവിതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസം.
പ്രതിസന്ധികൾ ധാരാളമുണ്ടായാലും സമൂഹത്തെ സേവിക്കുന്നതിനപ്പുറം പുണ്യമായ മറ്റൊന്നുമില്ലെന്നും അവർ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ശുകൂർ അലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ, യു.എ.ഇ കെ.എം.സി.സി ഉപാധ്യക്ഷൻ എം.പി.എം. റഷീദ്, ഇന്ത്യൻ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്മാൻ, അസീസ് കാളിയാടൻ, പി.കെ. അഹമ്മദ് എന്നിവർ സംസാരിച്ചു. നജ്മ തബ്ഷീറക്കുള്ള ഉപഹാരം ദയാബായി നൽകി. ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി സ്വാഗതവും എൻജി. സി. സമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.