ദുബൈ: അജ്മാനിൽ പനി പ്രതിരോധ കുത്തിവെയ്പ്പെടുത്ത കുട്ടി മരിച്ചു. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ സർക്കാർ നിർദേശിച്ചു. അജ്മാനിലെ ഒരു സർക്കാർ സ്കൂളിൽ പഠിക്കുന്ന ഏഴ് വയസുള്ള ഇമിറാത്തി കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പകൽ കുത്തിവെയ്പെടുത്ത കുട്ടി സന്ധ്യക്കാണ് മരിച്ചത്. പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ കേസ് അന്വേഷിക്കാൻ വിദ്യഭ്യാസ വകുപ്പുമായി ചേർന്ന് കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുമുണ്ട്. ആരോഗ്യവകുപ്പിൽ നിന്നുള്ള ജീവനക്കാരാണ് സ്കൂൾ ക്ലിനിക്കിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ കാര്യത്തിൽ മികച്ച പരിശീലനം നേടിയ വിദഗ്ധരാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും എങ്ങനെ മരണം സംഭവിച്ചുവെന്നതാണ് അന്വേഷണ വിധേയമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.