സായിദ് പ്രൈസ്: അന്തിമ പട്ടികയിൽ ഇന്ത്യൻ സംഘടനയും

അബൂദബി: സായിദ് സസ്റ്റെയ്നബിലിറ്റി പ്രൈസിനുള്ള അന്തിമ പട്ടകിയിൽ ഇന്ത്യൻ സംഘട നയും. ഇന്ത്യയിൽ ക്ഷയരോഗ നിർണയത്തിനും ചികിത്സക്കുമായി പ്രവർത്തിക്കുന്ന ‘ഒാപറേഷൻ ആശ’യാണ് ആരോഗ്യ വിഭാഗത്തിൽ പട്ടികയിൽ ഇടം നേടിയത്. ഇന്ത്യക്ക് പുറമെ കേമ്പാഡിയ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലും ‘ഒാപറേഷൻ ആശ’ സേവനം ലഭ്യമാക്കുന്നുണ്ട്. മൊത്തം 1.6 കോടി ജനങ്ങൾക്ക് ഇതിെൻറ പ്രവർത്തന ഫലം ലഭിക്കുന്നു എന്നാണ് കണക്ക്. പ്രതികൂല സാഹചര്യങ്ങളിലുള്ള 303 പേർക്ക് ആരോഗ്യ പ്രവർത്തകരായി തൊഴിൽ ലഭ്യമാക്കുന്നുമുണ്ട്. 2006ൽ ഡോ. ഷെല്ലി ബത്ര, സന്ദീപ് അഹൂജ എന്നിവരാണ് ‘ഒാപറേഷൻ ആശ’ സ്ഥാപിച്ചത്. കാലിഫോർണിയയിൽനിന്നുള്ള ‘വി കെയർ സോളാർ പ്രോജക്ട്’, ആഫ്രിക്കയിലെയും ഹെയ്തിയിലെയും ഉൾപ്രദേശങ്ങളിലെ നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘സോളാർ സ്യൂട്ട്കെയ്സ്’ എന്നിവയാണ് ആരോഗ്യ വിഭാഗത്തിൽ പട്ടികയിലുള്ള മറ്റു സംരംഭങ്ങൾ.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.