ഷാർജ: ഷാർജയിലെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കാൻറീനുകളിലെ ജീവനക്കാർ ഹെൽ ത്ത് കാർഡ് നിർബന്ധമായും എടുക്കണമെന്ന് നഗരസഭ. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ മുൻ നിർത്തിയാണ് നീക്കം. ഭക്ഷണ വിതരണത്തിനായി സ്കൂളുകൾ നഗരസഭയെ സമീപിച്ച് അനുമതി പത്രം കരസ്ഥമാക്കിയിരിക്കണം. കുട്ടികൾക്ക് വിതരണം ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഭക്ഷണത്തിെൻ്റയും പാനീയങ്ങളുടെയും ഇനങ്ങൾ കാണിച്ചുള്ള രേഖ നഗരസഭയിൽ സമർപ്പിച്ച് സമ്മതം പത്രവും വാങ്ങിയിരിക്കണമെന്നാണ് നിയമം. വിതരണം ചെയ്യുന്ന കമ്പനികൾ, അവ കൊണ്ടുവരുന്ന വാഹനങ്ങൾ എന്നിവക്കും നഗരസഭയുടെ അംഗീകാരം ലഭിച്ചിരിക്കണം.
വ്യക്തി ശുചിത്വം, വാഹനങ്ങളിലെ താപനില, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കൽ എന്നിവ മനസിലാക്കുവാനാണ് നഗരസഭ ഇത്തരം നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുള്ളത്. വീഴ്ച്ച വരുത്തുന്ന സ്കൂളുകൾക്ക് കാൻറീനുകൾ വഴി ഭക്ഷണം വിതരണം നടത്തുവാൻ അനുമതി ലഭിക്കുകയില്ല. ചട്ടം ലംഘിച്ചാൽ ശക്തമായ നടപടിയും കൈകൊള്ളേണ്ടിവരുമെന്ന് വകുപ്പ് മേധാവി ഡോ. അമൽ അൽ ശംസി പറഞ്ഞു. ചട്ടങ്ങൾ യഥാവിധി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുവാൻ പരിശോധകർ രംഗത്തുണ്ടാകും. അരോഗ്യ കാർഡിെൻറ കാലാവധി പൂർത്തിയായാൽ 48 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അത് കൈപ്പറ്റിയിരിക്കണമെന്നും അൽ ശംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.