ദുബൈ: നാട്ടിൽ വീട്ടുമുറ്റത്ത് പച്ചക്കറി തോട്ടമൊരുക്കുന്നത് പതിവാണ്. നാടുവിട്ട് പ്രവാസ ഭൂമിയിലെത്തിയെങ്കിലും കോട്ടക്കല്‍ പുതുപറമ്പ് സ്വദേശി ഹംസക്ക് ആ പാരമ്പര് യം മറക്കാനാവുന്നില്ല. വീട്ടുമുറ്റത്തല്ല തൊഴിൽ സ്ഥാപനത്തിന്റെ മുറ്റത്താണ് ജൈവ വളം ഉപയോഗിച്ച് വിളവൊരുക്കിയിരിക്കുന്നത്. ദുബൈ അല്‍ നഹ്ദയില് ചാലക്കുടി സ്വദേശികളുടെ ഉടമസ്ഥതയിലെ പ്രിന്റിംഗ് പ്രസ്സിനോട് ചേര്‍ന്ന സ്ഥലത്താണ് പച്ചക്കറി ഇനങ്ങള്‍ വിളവിനൊരുങ്ങുന്നത്.ചുരക്ക, മത്തങ്ങ, പടവലം, പാവക്ക, വെണ്ടക്ക, പീച്ചിങ്ങ, പയര്‍, നെല്ല്, വഴുതന, മധുരകിഴങ്ങ്, കറ്റാര്‍വാഴ തുടങ്ങിയ വിഭവങ്ങളാണ് കൃഷി ചെയ്യുന്നത്. ആവശ്യമായ വിത്തുകള്‍ പ്രാദേശികമായും നാട്ടില്‍ നിന്ന് വരുത്തിയുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കമ്പനിയുടമ വിത്തും വളത്തിന് ആവശ്യമായ ആട്ടിന്‍ കാഷ്ടവും ചാണകവും ലഭ്യമാക്കും.
ജോലിയുടെ ഉച്ച വിശ്രമ വേള ഉപയോഗപ്പെടുത്തിയാണ് ഹംസ ആവശ്യമായ പരിചരണങ്ങള്‍ നല്‍കുന്നത്. താമസം ഷാര്‍ജയിലായതിനാല്‍ ജോലി സമയം കഴിഞ്ഞ ഉടനെ തന്നെ വീട്ടിലേക്ക് മടങ്ങുന്നതിനാല്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ വിളകളെ പരിചരിക്കാന്‍ കഴിയുന്നുള്ളുവെന്നു ഹംസ പറയുന്നു.
വിത്തിറക്കിയതില് മത്തനും പടവലവും ചിരക്കയും നൂറുമേനി വിളവ് ലഭിച്ചതായി ഹംസ സാക്ഷ്യപ്പെടുത്തുന്നു. സഹജീവനക്കാരും കൃഷിയില്‍ ഹംസയെ സഹായിക്കാറുണ്ട്. ജൈവ വളം മാത്രം ഉപയോഗിച്ച് വിളവെടുക്കുന്ന വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് തടസ്സം നില്‍ക്കുന്നതായും ഹംസ പറയുന്നു.അംബരചുംബികളായ കെട്ടിങ്ങൾക്കിടയിലെ നയന മനോഹരമായ ഈ പച്ചക്കറി തോട്ടം സന്ദര്‍ശിക്കാന്‍ നിരവധിപേരാണ് ഇവിടെ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.