ദുബൈ : ഈ വർഷം ദുബൈ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യാൻ ശ്രമിച്ചവരിൽ നിന്ന് 1034 വ്യാജ പാസ്പോർട്ടുകൾ പിടികൂടിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ ്സ് അഫയേഴ്സ് (ദുബൈ എമിഗ്രേഷൻ) മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി വ്യക്തമ ാക്കി.
ദുബൈ എമിഗ്രേഷനു കീഴിലുള്ള ഡോക്യുമെൻറ് എക്സാമിനേഷൻ കേന്ദ്രത്തിെൻറ സഹായത്തേടെയാണ് ഇവ പിടികൂടിയത്. സാധാരണ ഗതിയിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ തയ്യാറാക്കിയ വ്യാജ രേഖകൾ പോലും അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടാൻ സഹായിക്കുന്ന കേന്ദ്രത്തിൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുന്നതെന്ന് മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹമ്മദ് നജ്ജാർ പറഞ്ഞു.
വിവിധ അതിർത്തികളിലൂടെ യു.എ.ഇയിലേക്കുള്ള നിയമലംഘകരുടെ പ്രവേശനം ഗൗരവമായി കണ്ട് അവരെ എളുപ്പത്തിൽ തടയാൻ കേന്ദ്രത്തിെൻറ സഹായം ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.അതിനൊപ്പം മറ്റു രാജ്യങ്ങളുടെ വ്യാജ താമസ രേഖകളും വ്യാജമായ ലൈസൻസുകളും ഈ കേന്ദ്രത്തിെൻറ സഹായത്തോടെ വകുപ്പ് കണ്ടെത്തുന്നുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രധാന രേഖകളും യഥാർത്ഥ പാസ്പോർട്ടുകളും കേന്ദ്രത്തിെൻറ ഡാറ്റാബേസിൽ എപ്പോഴും ലഭ്യമാണ്. അത് കൊണ്ട് തന്നെ നിയമവിരുദ്ധമായി എത്തുന്നവരുടെ പാസ്പോട്ടിലെ പൊരുത്തകേടുകൾ ഈ കേന്ദ്രത്തിന് ഉടനടി കണ്ടത്താൻ കഴിയുമെന്ന് അൽ നജ്ജാർ വിശദീകരിച്ചു.
വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയുവാൻ പ്രത്യേകം പരിശീലനം ലഭിച്ച 1700 എമിഗ്രേഷൻ ഉദ്യോഗസ്ഥർ കേന്ദ്രത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.
കേന്ദ്രത്തിലുള്ള റിട്രോ ചെക്ക് എന്ന സാങ്കേതിക സംവിധാനത്തിലുടെ പാസ്പോർട്ടിലെ വിവിധ തരത്തിലുള്ള ക്യത്രിമ ങ്ങൾ അൾട്രാവയലറ്റ് വികിരണങ്ങൾ വഴി കണ്ടത്താൻ ഏറെ സഹായിക്കുന്നുയെന്ന് അഖീൽ അഹ്മദ് അൽ നജ്ജാർ പറഞ്ഞു.ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായ ദുബൈ രാജ്യാന്തര വിമാനത്താ വളത്തിലൂടെഓരോ ദിവസവും വർദ്ധിച്ച യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. അത് കൊണ്ട് തന്നെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയും യാത്രക്കാരുടെ പാസ്പോർട്ടുകൾ ക്യത്യമായി പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനും ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിന്റെ സേവനം ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.