അബൂദബി: അൽ െഎനിെൻറ സാംസ്ക്കാരിക പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന പരിപാടികള ുമായി അബൂദബി ടൂറിസം വകുപ്പ്. ഡിസംബറിൽ നിരവധി പരിപാടികൾ ഒരുക്കിയാണ് വകുപ്പ് അ ൽ െഎനിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ളയിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടത്തുന്നത്. സിനിമാ പ്രദർശനം, പാര്യമ്പര്യത്തിലൂെടയുള്ള യാത്ര, പൈതൃക സ്മാരകങ്ങളിലൂടെയുള്ള സഞ്ചാരം, മരുപ്പച്ചയിലെ വാരാന്ത്യം എന്നിങ്ങനെ വിവിധ പരിപാടിക്ലാണ് ഒരുക്കിയിരിക്കുന്നത്. അൽ ഖത്താര ആർട്സ് സെൻററിൽ 14 നാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. 2016ൽ മികച്ച വിദേശ ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ച ജോർദാനിയൻ ചിത്രം ‘തീബ്’, അഭയാർത്ഥികളുടെ കഥപറയുന്ന സിറിയൻ ലഘു ചിത്രം ‘മാരെ നൊസ്ട്രം’ എന്നിയടക്കം പ്രദർശിപ്പിക്കുന്നുണ്ട്. 15 ന് ‘ട്രാവൽ ത്രൂ ഒൗർ െട്രഡീഷൻ’ എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ അൽ െഎനിലെ പരമ്പരാഗത കൃഷി രീതികൾ നേരിട്ട് മനസിലാക്കാനുള്ള അവസരമാണ് ലഭിക്കുക.
വൈകിട്ട് മൂന്ന് മുതൽ 6.30 വരെ നടക്കുന്ന പരിപാടി ഖസർ അൽ മുവൈജിക്ക് സമീപത്തെ ഫാമിലേക്കുള്ള യാത്രയായാണ് സംഘടിപ്പിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 30 ദിർഹമും കുട്ടികൾക്ക് 10 ദിർഹവും നൽകണം. ‘മൈ ഒാൾഡ് ഹൗസ്’ എന്ന പേരിലുള്ള പൈതൃക സഞ്ചാരം ഇൗ മാസം18 നടക്കും. അൽ ഹിലി ഒയാസിസിലെ പഴയ വീടുകൾ, കോട്ടകൾ, പള്ളികൾ എന്നിവയൊക്കെ ഇതിെൻറ ഭാഗമായി സന്ദർശിക്കാം. രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വെരയാണ് പരിപാടി. യുനെസ്ക്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലമാണിത്. മരുഭൂമിയിൽ ഉല്ലസിക്കാനുള്ള വഴിയാണ് വീക്കെൻറ് അറ്റ് ദി ഒയാസിസ് എന്ന പരിപാടിയിലുള്ളത്. 21,22 തീയതികളിലാണ് ഇത് സംഘടിപ്പിക്കുന്നത്. പരമ്പരാഗത കരകൗശലം, കലാപരിപാടികൾ, കുതിരപ്പുറത്തും സൈക്കിളിലും വൈദ്യുതി കാറുകളിലും രാത്രി മരുഭൂമി ചുറ്റൽ എന്നിവയൊക്കെ ഇതിെൻറ ഭാഗമായുണ്ടാകും.വൈകിട്ട് 4.30 മുതൽ 8.30 വരെ നീളുന്ന പരിപാടിയിൽ കുട്ടികൾക്കുള്ള ആർട്ട് വർക്ക് ഷോപ്പുകൾ, പാചക പരിപാടികൾ എന്നിവയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.