ദുബൈ: ലോകമെമ്പാടുമുള്ള വിപണിയിലേക്ക് ആവശ്യമുള്ള മൊട്ടുസൂചി മുതൽ റോക്കറ്റ് എ ഞ്ചിൻ വരെ നിർമിക്കുന്ന വിരുതൻമാരാണ് ചൈനക്കാർ. സ്മാർട്ട് ജീവിത രീതി സ്വായത്തമാ ക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് വിശിഷ്യാ യു.എ.ഇക്ക് എന്തു വേണമെന്ന് അവർക്ക് നന്നായി അ റിയാം. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ഇന്നലെ ആരംഭിച്ച ചൈന ഹോംലൈഫ് പ്രദർശനം അതു വിളിച്ചു പറയുന്നു. സ്മാർട്ട് ജീവിതത്തിനൊപ്പം പരിസ്ഥിതി സുസ്ഥിരതക്കും പ്രാധാന്യം നൽകുന്ന ഉൽപന്നങ്ങളാണ് മേളയിലെ തിളക്കം. കമ്പ്യുട്ടർ, വാഹനങ്ങൾ, തുണി, തുകൽ, വൈദ്യുതി ഉൽപന്നങ്ങൾ, കണ്ണട എന്നിങ്ങനെ ലക്ഷത്തിൽപ്പരം ഉൽപന്നങ്ങളാണ് ചൈനീസ് കോൺസുലേറ്റിെൻറ പിന്തുണയോടെ സംഘടിപ്പിച്ച ചൈന ഹോംലൈഫ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.
കാൽപെരുമാറ്റം മനസിലാക്കിപ്പോലും പ്രവർത്തിക്കുന്ന സ്മാർട്ട് ടോയ്ലറ്റാണ് ഏറ്റവും ശ്രദ്ധേയം. േകാസറ്റിെൻറ അരികിൽ ആൾ എത്തുേമ്പാൾ അടപ്പ് തുറക്കുന്നതോടെ പ്രവർത്തനം ആരംഭിക്കുന്നു. സീറ്റിൽ ഇരുന്നാൽ അപ്പോഴും സെൻസർ പ്രവർത്തിക്കും. ഉപയോഗിച്ചു കഴിഞ്ഞാൽ റിമോട്ട് അമർത്തിയാലുടൻ ശുദ്ധിയാക്കൽ പ്രക്രിയ ആരംഭിക്കും. തണുത്ത വെള്ളവും ചൂടുവെള്ളവും എത്തും. പൂർണമായി വൃത്തിയായ ശേഷം എഴുന്നേൽക്കുന്നതോടെ േകാസറ്റ് വെള്ളമൊഴിച്ച് വൃത്തിയാക്കുന്ന ജോലിയും സ്വയം നിർവഹിക്കും. വില മുന്നൂറ് ഡോളറിലേറെ വരും. പക്ഷെ ഗൾഫ് രാജ്യത്തെ വീടുകളിലും ഹോട്ടലുകളിലും ഏറെ വൈകാതെ ഇൗ സ്മാർട്ട് ക്ലോസറ്റുകൾ ഇടം പിടിക്കും. വൈകാതെ ഇന്ത്യക്കാരുൾപ്പെടെ ഇവിടുത്തെ പ്രവാസികളും നാട്ടിലെ വീടുകളിൽ ഇവ സ്ഥാപിക്കും. ഹോളോഗ്രാമുള്ള എൽ.ഇ.ഡി ഫാനാണ് മറ്റൊരു പുതുമ. വില കൂടുതൽ തന്നെ. പക്ഷെ പൊലിമ നന്നായുണ്ട്.
കറങ്ങുന്ന ഫാനിൽ നമുക്കിഷ്ടമുള്ള ചിത്രങ്ങൾ കാണാമെന്നതു തന്നെ പ്രത്യേകത. മുള കൊണ്ട് നിർമിച്ച കമ്പ്യുട്ടർ കീബോർഡും മൗസും കാൽക്കുലേറ്ററും പേനയും ചീപ്പും ബ്രഷുമെല്ലാം അത്യാകർഷകമാണ്. പല തവണ ഉപയോഗിക്കാവുന്ന മുളയുടെ സ്ട്രോയും സ്പൂണുകളും മനോഹരമാണ്. അതിലേറെ കേരളത്തിന് പകർത്താവുന്ന മാതൃകയുമാണ്. 13 വരെ തുടരുന്ന പ്രദർശനത്തിനൊപ്പം ഇ കൊമേഴ്സ്, നിർമാണം, ഫ്രാഞ്ചൈസിങ് എന്നിവയെക്കുറിച്ച് പരിശീലന സെമിനാറുകളും നടക്കും. ദുബൈ വേൾഡ് ട്രേഡ് സെൻറർ സെക്കൻഡ് വൈസ് ചെയർമാൻ ബുത്തി സയീദ് അൽ ഗന്ധി ഉദ്ഘാടനം ചെയ്തു. ഹാങ്ഷൂ കോമേഴ്സ് കമ്മിറ്റി ഡയറക്ടർ സൂൻ ബൈകിങ് സന്നിഹിതനായിരുന്നു. ഉത്പാദകരിൽ നിന്ന് നേരിട്ട് ഉന്നത നിലവാരമുള്ള ഉത്പന്നങ്ങൾ എത്തിക്കുന്നതിനാൽ ഇറക്കുമതിക്കാർ ,വാണിജ്യപ്രമുഖർ,ഉപഭോക്താക്കൾ എന്നിവർക്ക് ഏറെ ആകർഷകമാണ് മേളയെന്ന് എം.ഇ ഓറിയൻറ് ഇൻറർനാഷണൽ എക്സിബിഷൻ സി.ഇ.ഒ ബിനു പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.