അബൂദബി: യു.എ.ഇയിൽ വീട്ടുജോലി െചയ്യാൻ സന്ദർശക വിസയിൽ വരരുതെന്ന് ഇന്ത്യൻ എംബസി യുടെ മുന്നറിയിപ്പ്. ചതിയിൽ പെടുത്തുന്നത് വർധിച്ചതോടെ 30 വയസിൽ താഴെയുള്ള സ്ത്രീ കളെ വീട്ടുജോലിക്ക് അയക്കുന്നത് ഇന്ത്യയിൽ നിേരാധിച്ചിട്ടുണ്ട്. ശരിയായ തൊഴിൽ വിസയിൽ ഇ മൈഗ്രേറ്റ് സംവിധാനം വഴി മാത്രമെ രാജ്യം വിട്ടുവരാവൂ എന്നാണ് എംബസിൽ നൽകുന്ന നിർദേശം. എങ്കിൽ മാത്രമെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനാവൂ. രണ്ട് വർഷത്തിനിടെ സന്ദർശക വിസയിൽ എത്തി ചതിയിൽപെട്ട 400 ൽ കൂടുതൽ സ്ത്രീകൾ അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ കോൺസലേറ്റിലും അഭയം തേടിയിരുന്നു.
തിങ്കളാഴ്ച നാല് യുവതികൾ കൂടി ഇത്തരത്തിൽ സഹായം തേടിയിട്ടുണ്ട്. പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. കഴിഞ്ഞ എട്ട് മാസത്തോളമായി ഇത്തരം സംഭവങ്ങളിൽ വർധനവുണ്ടായിട്ടുണ്ടെന്ന് അംബാസിഡർ നവദീപ് സിങ് സൂരി പറഞ്ഞു. മടക്കയാത്രക്കുള്ള ടിക്കറ്റുകളും മറ്റ് രേഖകളും നൽകി ഇവരെ സ്വദേശത്തേക്ക് മടക്കിയയച്ചിട്ടുണ്ട്. ഹൈദരാബാദ്, അമൃത്സർ പ്രദേശങ്ങളിലാണ് കുടുതൽ തട്ടിപ്പ് നടക്കുന്നത്. ഇവിടെയുള്ള വ്യാജ റിക്രൂട്ട്മെൻറ് ഏജൻറുമാരെ പിടികൂടണമെന്നാവശ്യപ്പെട്ട് എംബസി കേന്ദ്ര, സംസ്ഥാന ഏജൻസികൾക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അംബാസഡർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.