ഷാര്‍ജ: റമദാന് സമാഗതമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, സ്ഥാപനങ്ങള്‍ കേന്ദ്രീക രിച്ചുള്ള സുരക്ഷാപരിശോധനകള്‍ ശക്തമാക്കി ഷാര്‍ജ നഗരസഭ രംഗത്ത്. ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാസ്ഥാപനങ്ങള് കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.
നടപ്പുവര്ഷത്തിെൻറ ആദ്യപാദത്തില്‍ മാത്രം പതിനൊന്നായിരം പരിശോധനകളാണ് നഗരസഭ പൂര്‍ത്തിയാക്കിയത്. ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ വീഴ്ച്ച വരുത്തുക, അനധികൃത നിയമനം, പരിസര-വ്യക്തി ശുചിത്വം, തുടങ്ങിയവയൊക്കെ പരിശോധിച്ചു. ഒരു മില്ല്യനിലധികം കിലോ തൂക്കം വരുന്ന ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യോത്പന്നങ്ങളാണ് ആദ്യ പാദ പരിശോധനയില്‍ മാത്രം കണ്ടത്തെിയത്. 2320 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരിയായ രീതിയില്‍ ശീതികരിക്കാത്ത ഭക്ഷ്യോത്പന്നങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നഗരസഭ ചൂണ്ടികാട്ടി. രാത്രികാലങ്ങളില്‍ ശീതികരണികള്‍ പ്രവര്‍ത്തിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.