ദുബൈ: ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികൾ നിരുത്സാഹപ്പെടുത്തുന്നതിനും പുക യില ഉല്പനങ്ങളുടെ ഉപയോഗം കുറക്കുന്നതിനുമായി പുതിയ തീരുമാനങ്ങളുമായി യു.എ.ഇ കാബി നറ്റ്. മധുരപാനീയങ്ങൾക്ക് 50 ശതമാനം വരെ വില വർധിക്കും. ഇ-സിഗരറ്റിനും സ്മോക്കിങ് ഉപകരങ്ങൾക്കും വില ഇരട്ടിക്കും. 2020 ജനുവരി മുതൽ നികുതി വർധിക്കുന്ന സാധനങ്ങളുടെ എണ്ണം കൂട്ടാനും കാബിനറ്റ് തീരുമാനിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും മുക്തി നേടാനുമാണ് പഞ്ചസാര അമിതമായി ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും വില വർധിപ്പിക്കുന്നതെന്ന് കാബിനറ്റ് ജനറൽ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പഞ്ചസാര ഉപയോഗിച്ചുള്ള എല്ലാ ഉല്പന്നങ്ങൾക്കും 50 ശതമാനം നികുതി വർധിക്കും. അതു പാനീയമോ പൊടിയോ ദ്രവരൂപത്തിലുള്ള സത്തോ ആണെങ്കിലും വർധനവ് ബാധകമാണ്. ഇലക്ട്രോണിക് സ്മോകിംഗ് ഉപകരണങ്ങൾക്ക് നികുതി ഇരട്ടിയാക്കും. പുകയില അടങ്ങിയതോ അല്ലാത്തതോ ആണെങ്കിലും വില വർധിക്കും. 2017ൽ തന്നെ യു.എ.ഇ സർക്കാർ ആരോഗ്യത്തിന് അപകടകരമാകുന്ന ഉല്പന്നങ്ങൾക്ക് എക്സൈസ് നികുതി വർധിച്ചു തുടങ്ങിയതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.