????? ??????, ??????????? ??????? ????

യൂസുഫ്‌ ഹാജിക്കും ഹംസ കോയ കല്ലനും യു.എ.ഇ ഗോൾഡ് കാർഡ് 

ദുബൈ: മൽസ്യ സംസ്കരണ രംഗത്ത്് ജി.സി.സിയിലെ അതികായരായ ദ ഡീപ് സീഫുഡ് കമ്പനിയുടെ സാരഥികളായ പാങ്ങാട്ട് യൂസുഫ്‌ ഹാജിക്കും കല്ലൻ ഹംസകോയക്കും  യു.എ.ഇ സർക്കാറിെൻറ ഗോൾഡ് കാർഡ്. രാജ്യത്തിന് വിവിധ രംഗങ്ങളിൽ മികവുറ്റ സംഭാവനകളർപ്പിക്കുന്നവർക്കും മുൻനിര നിക്ഷേപകർക്കും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പ്രഖ്യാപിച്ച ദീർഘകാല വിസയായ ഗോൾഡ് കാർഡ് ലഭിക്കുന്ന സീ ഫുഡ്‌ മേഖലയിലെ ആദ്യ സംരംഭകരാണിവർ. 


1986ൽ അബൂദബിയിൽ  ആരംഭിച്ച സംരംഭം ഇന്ന് യു.എ.ഇക്ക് പുറമെ   സൗദി,ബഹ്റൈൻ ,ഒമാൻ എന്നിവിടങ്ങളിലും ഒന്നാം സ്ഥാനത്താണ് അബലോൻ,ഗൾഫ്ചോയ്സ്‌,സീ പവർ തുടങ്ങിയ   നിരവധി ബ്രാൻഡുകൾ ഇവരുടേതായുണ്ട്. 85 ഓളം രാജ്യങ്ങളിലെ മൽസ്യഉൽപ്പന്നങ്ങൾ കമ്പനി ഇറക്കുമതി ചെയ്യുന്നു. 

മലപ്പുറം വേങ്ങര സ്വദേശികളായ ഇരുവരും ജീവകാരുണ്യ മേഖലയിലെ നിശബ്ദ സേവകരാണ്. പാങ്ങാട്ട് യൂസുഫ്‌ ഹാജി അബൂദബി താമസ കുടിയേറ്റ വകുപ്പിൽ നിന്നും കല്ലൻ ഹംസകോയ ദുബൈ താമസ കുടിയേറ്റ വകുപ്പിൽ നിന്നും ഗോൾഡ് കാർഡ് ഏറ്റുവാങ്ങി.


ഗോൾഡ്കാർഡ് വിസക്കായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ച ഇരുവരും സംരംഭകർക്ക് കരുത്തും ആത്മവിശ്വാസവും പകരുന്ന യു.എ.ഇ ഭരണകൂടത്തിന് കടപ്പാട് അറിയിച്ചു. പ്രവാസി സമൂഹത്തെ സ്വന്തം ജനങ്ങളെപ്പോലെ ചേർത്തുപിടിക്കുന്ന യു.എ.ഇയുടെ ദാർശനിക ഭരണ നേതൃത്വത്തിെൻറ ഒാരോ ചുവടുവെപ്പും ആഗോള മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - UAE gold card award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.