ദുബൈ: കോളജ് കാമ്പസിൽ ശല്യപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിന് പെൺകുട്ടിക്കു നേരെ അസഭ്യവും മതനിന്ദയും പറയുകയും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് അഞ്ചു ലക്ഷം ദിർഹം പിഴ. കേസിൽ പ്രതിയായ ജോർദാനി യുവാവ് നൽകിയ അപ്പീൽ ദുബൈ കോടതി തള്ളുകയായിരുന്നു. ഇൗ വർഷം ആദ്യം ദുബൈ അക്കാദമിക് സിറ്റിയിലാണ് കേസിനാസ്പദമായ സംഭവം.
വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ചതറിഞ്ഞ് എത്തിയ യുവാവും പ്രതിയും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് മോശം പരാമർശങ്ങളും ഭീഷണിയുമുണ്ടായത്. കേസിൽ വാദം കേട്ട ദുബൈ കോടതി പ്രതിയെ മൂന്നു മാസം തടവിനു ശേഷം നാടുകടത്താൻ വിധിച്ചിരുന്നു. എന്നാൽ പിഴ ചുമത്തണമെന്ന് പ്രോസിക്യുഷനും ശിക്ഷ റദ്ദാക്കണമെന്ന് വാദിച്ച് പ്രതിയും മേൽകോടതിയെ സമീപിച്ചു. ഇതു പരിഗണിക്കവെയാണ് ജഡ്ജി ഡോ. അഹ്മദ് ഹസ്സൻ പിഴ വിധിച്ചത്. താൻ മതനിന്ദാ പരാമർശം നടത്തിയില്ലെന്നും യുവതിയാണ് തന്നെ ജയിലിടപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും പ്രതി വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
ഇൗ വിധിക്കെതിരെ പ്രതിക്ക് 30 ദിവസത്തിനകം ഉന്നത കോടതിയിൽ അപ്പീൽ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.