അബൂദബി: കുവൈത്തിനെയും ബഹ്‌റൈനെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഭീകര ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎ.ഇ. ഈ ഭീകരാക്രമണങ്ങൾ ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.കുവൈത്തിന്‍റെയും ബഹ്‌റൈന്‍റെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെയും സിവിലിയൻ സ്ഥാപനങ്ങളുടെയും സുരക്ഷിതത്വത്തിനും ആക്രമണങ്ങൾ കനത്ത ഭീഷണിയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ, അവിടെ തുടർച്ചയായി നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യു.എ.ഇ ശക്തമായി എതിർത്തു. ഈ ആക്രമണങ്ങളിൽ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇരുരാജ്യങ്ങൾക്കും സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച യു.എ.ഇ, രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈത്തും ബഹ്‌റൈനും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.