അബൂദബി: ചിലവ് ചുരുക്കലിൻെറയും ലയനങ്ങളുടെയും ഭാഗമായി യു.എ.ഇയിൽ ബാങ്കുകൾ 930 ജീവനക്കാരെ പിരിച്ചുവിട്ടു. 2019ൻെറ മൂ ന്നാം ക്വാർട്ടറിൽ പ്രാദേശിക ബാങ്കുകൾ 49 ബ്രാഞ്ചുകളും പൂട്ടിയതായി സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ പുറത്തുവിട്ട കണക് കുകൾ പറയുന്നു.
രണ്ടാം ക്വാർട്ടറിൽ 36,448 ബാങ്ക് ജീവനക്കാരിൽ നിന്നും മൂന്നാം ക്വാർട്ടറിൽ 35,518 ജീവനക്കാരായാണ് ചുരുങ്ങിയത്. കഴിഞ്ഞ വർഷം ജൂണിൽ വിവിധ ബാങ്കുകളുടെ 713 ബ്രാഞ്ചുകളുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 664 ബ്രാഞ്ചുകളാണുള്ളത്.
അബൂദബി കൊമേഴ്സ്യൽ ബാങ്ക്, യൂനിയൻ നാഷണൽ ബാങ്ക്, അൽ ഹിലാൽ ബാങ്ക് എന്നീ മൂന്ന് ബാങ്കുകൾ ലയിച്ചതോടെ നൂറുകണക്കിന് ജീവനക്കാർ വർധിച്ചു. വിവിധ ബാങ്കുകൾ പല ബ്രാഞ്ചുകളിലെയും ജോലികൾ കുറച്ചതോടെ ജീവനക്കാരുടെ ആവശ്യവും കുറഞ്ഞു. വാർഷിക ലാഭം 50 ശതമാനമായി കുറഞ്ഞതിനാൽ എച്ച്.എസ്.ബി.സി ലോകമെമ്പാടുമായി 35,000 ജോലികളാണ് വെട്ടിക്കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.