ബഹിരാകാശയാത്രക്ക് മുമ്പ് മേജർ ഹസ്സ അൽ മൻസൂരി, ജസീക മീർ, ഒലേഗ് സ്ക്രിപ്ച്ക എന്നിവർ. ജസീക ട്വിറ്ററിൽ

പങ്കുവെച്ച ചിത്രം

ഹസ്സയുടെ ബഹിരാകാശക്കുതിപ്പിന് രണ്ടു വയസ്സ്

ദുബൈ: ബഹിരാകാശകേന്ദ്രത്തിലേക്കുള്ള അറബ് ലോകത്തെ ആദ്യ പൗരെൻറ യാത്രക്ക് രണ്ടു വർഷം. 2019 സെപ്റ്റംബർ 25നാണ് യു.എ.ഇ ബഹിരാകാശ പര്യവേക്ഷകൻ മേജർ ഹസ അൽ മൻസൂരി ബഹിരാകാശലോകത്തേക്ക് പറന്നുയർന്നത്. 

കസഖ്സ്താനിലെ ബെകനൂർ കോസ്മോ ഡ്രോമിൽനിന്ന് നാസയുടെ പര്യവേക്ഷക ജെസീക മീർ, റഷ്യൻ കമാൻറർ ഒലേഗ് സ്ക്രിപ്ച്ക എന്നിവർക്കൊപ്പം സോയൂസ് എം.എസ് 15 എന്ന പേടകത്തിലാണ് ഹസ്സ യാത്രയായത്. ഒരാഴ്ചയോളം ബഹിരാകാശത്ത് തങ്ങിയശേഷമാണ് സംഘം തിരിച്ചെത്തിയത്.

ഹസ്സക്ക് യാത്രയയപ്പ് നൽകാൻ ദുബൈ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിലും അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലും ആയിരങ്ങൾ ഒത്തുചേർന്നിരുന്നു. 4022 അപേക്ഷകരിൽനിന്ന് പരീക്ഷകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് 34കാരനായ സൈനിക പൈലറ്റ് ഹസ്സയെ തെരഞ്ഞെടുത്തത്.

Tags:    
News Summary - Two years to Hassa's space jump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.