യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമ്മാനിക്കുന്നു
അബൂദബി: യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായി ഖസ്ർ അൽ വത്നിൽ ഒരുക്കിയ ചടങ്ങിൽ യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സമ്മാനിച്ചു. ശുദ്ധമായ സ്വർണം കൊണ്ട് നിർമിച്ച ഈ മെഡൽ, വർഷങ്ങളായി ലോകമെമ്പാടുമുള്ള പ്രസിഡന്റുമാർക്കും വിശിഷ്ട വ്യക്തികൾക്കും സമ്മാനിക്കാറുള്ള അപൂർവ ബഹുമതിയാണ്.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ നാമധേയത്തിലാണ് ഇത് അറിയപ്പെടുന്നത്. 2008ൽ ജോർജ് ഡബ്ല്യു. ബുഷിന് ശേഷം ഈ അവാർഡ് ലഭിക്കുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ട്രംപ്. ഖസ്ർ അൽ വത്നിൽ നടന്ന ചടങ്ങിനിടെ ഹസ്സ അൽ മൻസൂരിയും സുൽത്താൻ അൽ നിയാദിയും അടക്കമുള്ള യു.എ.ഇ ബഹിരാകാശ യാത്രികരുമായും ട്രംപ് സംഭാഷണം നടത്തി. യു.എ.ഇയുടെ ബഹിരാകാശ പദ്ധതികൾ ഇവർ യു.എസ് പ്രസിഡന്റിന് വിശദീകരിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.