യു.എ.ഇയിലെ സർവകലാശാല വിദ്യാർഥികൾ വികസിപ്പിച്ച നാനോ ഉപഗ്രഹം ‘മെസൻസാറ്റ്’
ദുബൈ: യു.എ.ഇയിലെ സർവകലാശാല വിദ്യാർഥികൾ വികസിപ്പിച്ച നാനോ ഉപഗ്രഹം 'മെസൻസാറ്റ്'വിജയകരമായി വിക്ഷേപിച്ചു. റഷ്യയിലെ കോസ്മോഡ്രോമിൽ നിന്നാണ് കൊച്ചു ഉപഗ്രഹം ശൂന്യാകാശത്തേക്ക് കുതിച്ചത്. 2.7 കിലോ ഭാരമുണ്ട്. അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് റാസൽഖൈമ, ഖലീഫ യൂനിവേഴ്സിറ്റി, യു.എ.ഇ സ്പേസ് ഏജൻസി എന്നിവ സംയുക്തമായാണ് സാറ്റലൈറ്റ് വികസിപ്പിച്ചത്.
അന്തരീക്ഷത്തിലെ ഹരിതവാതകങ്ങൾ, കടലിൽ കാണുന്ന റെഡ് ടൈഡ് പ്രതിഭാസം എന്നിവയെ കുറിച്ച് പഠിക്കുകയാണ് ഉപഗ്രഹത്തിെൻറ ലക്ഷ്യം. യു.എ.ഇ വിക്ഷേപിക്കുന്ന പത്താമത്തെ ഉപഗ്രഹമാണിത്. സോയുസ് 2 ബി റോക്കറ്റിൽ ശൂന്യാകാശത്തേക്ക് ഉയർന്ന മെസൻസാറ്റ് അടുത്തമാസം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തും. ഖലീഫ യൂനിവേഴ്സിറ്റിയിലെ യാഹ്സാറ്റ് സ്പേസ് ലാബിലും അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് റാസൽഖൈമയിലും ഗ്രൗണ്ട് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. ഉപഗ്രഹത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഇവിടെ ശേഖരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.