പൊലീസിനെ തടഞ്ഞ ഇ-സ്‌കൂട്ടർ യാത്രക്കാരിയെ ജയിലിലടച്ചു

ദുബൈ: ട്രാഫിക് നിയമങ്ങൾ ലംഘിച്ച് റൈഡ് നടത്തിയ യുവതിയെ പൊലീസിനെ തടഞ്ഞതിെൻറ പേരിൽ ജയിലലിടച്ചു.ഇ-സ്കൂട്ടർ കണ്ടുകെട്ടുന്നതിനിടെയാണ് യുവതി പൊലീസിനെ എതിർത്തത്. മൂന്നുമാസത്തേക്ക് ജയിലിലടച്ച ഇൗജിപ്ത് സ്വദേശിനിയായ യുവതിയെ ശേഷം നാടുകടത്തും. അൽ നഹ്ദ പ്രദേശത്തുവെച്ചാണ് യുവതി പൊലീസ് പട്രോളിങ് സംഘത്തെ തടയുകയും പരിഹസിക്കുകയും ചെയ്തതെന്ന് ദുബൈ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ചൂണ്ടിക്കാട്ടുന്നു.

ട്രാഫിക് നിയമം ലംഘിച്ച് ഇ-സ്കൂട്ടർ ഓടിക്കുന്നത് കണ്ട പൊലീസുകാരൻ ഐ.ഡി ആവശ്യപ്പെട്ട് ഇ-സ്‌കൂട്ടർ കണ്ടുകെട്ടാൻ തുനിഞ്ഞപ്പോൾ പൊലീസ് വാഹനത്തിന് മുന്നിൽ കിടന്ന് തടയുകയായിരുന്നു. സ്കൂട്ടർ കണ്ടുകെട്ടുമെന്ന് പറഞ്ഞപ്പോൾ ഐ.ഡി കാട്ടി പരിഹസിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ വനിത പൊലീസ് ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തിയപ്പോഴും യുവതി പൊലീസ് സ്റ്റേഷനിൽ പോകാൻ വിസമ്മതിക്കുകയും ആക്രോശിക്കുകയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.