ദുബൈ: കോവിഡ് ബാധയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയ യു.എ.ഇയിൽ ചൊവ്വാഴ്ച മലയാളി വിദ്യാർഥികൾ പരീക്ഷ ഹാളിലേക്ക്. കേരള സിലബസ് എസ്.എസ്.എൽ.സി, പ ്ലസ് ടു പരീക്ഷ എഴുതുന്നതിന് വിവിധ ഗൾഫ് രാജ്യങ്ങളിലെ 1500ഒാളം കുട്ടികളാണ് സ്കൂളിലെത്തുന്നത്.
യു.എ.ഇ ഭരണകൂടത്തിെൻറ കനത്ത സുരക്ഷ നിർദേശങ്ങൾ പാലിച്ചാണ് പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ വിദ്യാർഥികൾക്ക് പുറമെ വിദേശ രാജ്യങ്ങളിലെ വിദ്യാർഥികളും എസ്.എസ്.എൽ.സി എഴുതുന്നുണ്ട്. വിദ്യാർഥികളെ രക്ഷിതാക്കൾ നേരിട്ട് സ്കൂളിലെത്തിക്കണമെന്നാണ് ഭരണകൂടത്തിെൻറ നിർദേശം. സ്കൂൾ ബസ് ഉപയോഗിക്കരുത്.
ഒാരോ വിദ്യാർഥിെയയും നിരീക്ഷിക്കാൻ പരീക്ഷ ഹാളിൽ മെഡിക്കൽ സ്റ്റാഫ് ഉണ്ടായിരിക്കണം. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ വീട്ടിലേക്ക് തിരിച്ചയക്കണം. ഒരു മുറിയിൽ 15 കുട്ടികളിൽ കൂടുതൽ അനുവദിക്കില്ല. വിദ്യാർഥികൾ എത്തുന്നതിന് മുമ്പ് പരീക്ഷഹാൾ അണുവിമുക്തമാക്കണം.
വിദ്യാർഥികൾ ഇടപഴകുന്നത് അനുവദിക്കരുത്. പരീക്ഷ കഴിഞ്ഞാൽ ഉടൻ ഇവരെ വീട്ടിലേക്ക് തിരിച്ചയക്കണം. പരീക്ഷ അവസാനിക്കുന്നതു വരെ ഡോക്ടറും നഴ്സും അടങ്ങിയ മെഡിക്കൽ സംഘം സ്കൂളിൽ ഉണ്ടായിരിക്കണമെന്നും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.