????????? ????????? ?????????????? ?????? ?????????????????? ??????? ???????????? ????????????? ???????? ??????? ???????? ????????? ??????? ????? ????????? ?????????????? ????????????? ???????? ??????? ???? ?????? ??.???????? ???????????????????

അബൂദബി: മാനസിക സംഘർഷവും അസ്വസ്ഥതകളുമാണ് ഇന്ത്യ ഭരിക്കുന്ന പാർട്ടി ജനങ്ങൾക്കു സ മ്മാനിക്കുന്നതെന്ന് വിഖ്യാത എഴുത്തുകാരനും പാർലമെൻറ് അംഗവുമായ ഡോ. ശശി തരൂർ അഭി പ്രായപ്പെട്ടു. ഭരണഘടനയെപ്പോലും അട്ടിമറിച്ച് രാജ്യത്തെ ഛിന്നഭിന്നമാക്കുന്ന നീക്ക ങ്ങളാണ് നടക്കുന്നത്. ഒരു മതത്തിലെ വിശ്വാസികളെ ഇകഴ്ത്താൻ ഉദ്ദേശിച്ചുള്ള നടപടി കളാണ് കേന്ദ്രസർക്കാർ നടപ്പാക്കിവരുന്നത്. കൊള്ളയും കൊള്ളിവെപ്പും ദേശീയതലത്തില ും അന്താരാഷ്ട്ര തലത്തിലും ഇന്ത്യയുടെ മുഖം വികൃതമാക്കി. ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ ്ടിരിക്കുന്ന വർഗീയതയുടെ പേരിലുള്ള ആക്രമണം യഥാർഥത്തിൽ ഹിന്ദുമത വിശ്വാസത്തിനെതിരാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.


അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ഏർപ്പെടുത്തിയ പ്രഥമ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക അവാർഡ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളിൽനിന്ന് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു മതേതര രാജ്യമാണ്. എന്നാൽ, ബി.ജെ.പി ഇന്ത്യയെ മതത്തെ അടിസ്ഥാനമാക്കിയുള്ള രാജ്യമാക്കി മാറ്റാനാണിപ്പോൾ ശ്രമിക്കുന്നത്. മനുഷ്യത്വം മറന്നുള്ള പ്രവർത്തനങ്ങൾ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണ്. ഇന്ത്യയിൽ ജനിച്ചു വളരുകയും ജീവിക്കുകയും മതേതരത്വം ജീവിതത്തിെൻറ ഭാഗമായി കാണുകയും ചെയ്തവർ ഇന്ന് സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നതിനെതിരെ സമരം ചെയ്യുന്നു. മതത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ പ്രവർത്തനങ്ങളും എല്ലാവരും ഒത്തൊരുമിച്ച് എതിർക്കണം.

മറ്റു മതവിഭാഗങ്ങളുടെ മൂല്യങ്ങൾക്കു പ്രാധാന്യം കൊടുക്കുകയും മതേതരത്വം നിലനിൽക്കാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്ത മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിലെ അവാർഡ് ഏറ്റുവാങ്ങുന്നതിൽ സന്തോഷമുണ്ടെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ക്ഷേത്രത്തിെൻറ വാതിൽ ആരോ തകർത്തപ്പോൾ സ്വന്തം ചെലവിൽ പഴയതിനേക്കാൾ മനോഹരമായ വാതിൽ നിർമിച്ചു നൽകിയ പാരമ്പര്യമാണ് ശിഹാബ് തങ്ങളുടേത്. ഇന്ത്യയിൽ മാനുഷിക മൂല്യങ്ങൾ വളർത്താൻ ജനങ്ങളുടെ സംഘടിതമായ പ്രവർത്തനം ഉണ്ടാകണമെന്നും ശശി തരൂർ ഓർമിപ്പിച്ചു. മതേതര ശാക്തീകരണ പ്രവർത്തനത്തിന് ലക്ഷം രൂപയും ഫലകവുമാണ് ശശി തരൂരിന് സമ്മാനിച്ചത്.


ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രസിഡൻറ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. സുന്നി സെൻറർ ചെയർമാനും ഇസ്ലാമിക് സെൻറർ വൈസ് പ്രസിഡൻറുമായ ഡോ. അബ്ദുൽ റഹ്മാൻ ഒളവട്ടൂർ, കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ശുക്കൂറലി കല്ലുങ്ങൽ, യു.എ.ഇ കമ്മിറ്റി ട്രഷറർ യു. അബ്ദുല്ല ഫാറൂഖി, അബൂദബി സുന്നി സെൻറർ പ്രസിഡൻറ് അബ്ദുൽ റഊഫ് അഹ്‌സനി എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി എം.പി.എം. റഷീദ് സ്വാഗതവും ട്രഷറർ ഹംസ നടുവിൽ നന്ദിയും പറഞ്ഞു.

‘അതായിരിക്കാം തങ്ങളുടെ അവസാന കത്ത്’
അബൂദബി: ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയ ഡോ. ശശി തരൂർ തെൻറ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു കത്തിെൻറ കഥ പറഞ്ഞാണ് തുടങ്ങിയത്. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ഒാഫിസിൽ ഇരിക്കെ തനിക്കൊരു കത്ത് ലഭിച്ചു. മനോഹരമായ ഇംഗ്ലീഷ് കൈപ്പടയിൽ ശിഹാബ് തങ്ങൾ എഴുതി അയച്ചതായിരുന്നു അത്. മന്ത്രിസ്ഥാന ലബ്ധിയിൽ അഭിനന്ദിച്ചും ആശംസിച്ചുമുള്ള കത്തിൽ ശ്രദ്ധിക്കേണ്ട മേഖലകളെക്കുറിച്ച് ഒാർമപ്പെടുത്തലുകളുണ്ടായിരുന്നു. ഒരുമിച്ചു ചെയ്യേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള സൂചനകളുമുണ്ടായിരുന്നു.
അടിയന്തര പരിപാടിയിൽ പെങ്കടുക്കേണ്ടതുള്ളതിനാൽ കത്ത് വായിച്ചയുടനെ പുറത്തേക്ക് പോയി, മടങ്ങിയെത്തിയ ശേഷം വിശദമായി മറുപടി എഴുതാം എന്ന നിശ്ചയത്തോടെയായിരുന്നു ഇറങ്ങിയത്. എന്നാൽ, പാർക്കിങ് ലോട്ടിൽ എത്തിയതും സന്ദേശമെത്തി. ശിഹാബ് തങ്ങൾ ഇൗ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. അദ്ദേഹവും താനും തമ്മിലെ ഹൃദയബന്ധത്തെക്കുറിച്ചാണ് അപ്പോൾ ഒാർത്തത്. ശിഹാബ് തങ്ങൾ അയച്ച അവസാന കത്തുകളിലൊന്നാവാം തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - shashi tharoor-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.