ഷാർജ: രോഗം പകർന്ന വേദനയുമായി കിടക്കുമ്പോൾ സാന്ത്വനവുമായി ഒരാൾ കടന്ന് വരികയു ം, വേദനയെ അലിയിച്ച് കളയുന്ന ഒരു കഥപറഞ്ഞ് കൂട്ടിരിക്കുകയും ചെയ്താൽ എങ്ങനെയിരിക്കും. ഷാർജ അൽ ഖാസിമി ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ കഥയുമായി എത്തിയത് സാംസ്കാരിക മന്ത്രാലയത്തിലെ ആൻറിമാരും അങ്ക്ളുമാരും ആയിരുന്നു.
2018 മാർച്ചിൽ സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച സംരംഭമാണ് രാജ്യമാകെ കഥകളുമായി കറങ്ങുന്നത്. സാമൂഹിക വികസന മന്ത്രി ഹെസ്സ ബിൻത് ഇസ്സാ ബു ഹുമൈദിെൻറ നിർദേശപ്രകാരമായിരുന്നു കഥപറച്ചിൽ ആരംഭിച്ചത്.
നഴ്സറി, േഗ്രഡ് ഒന്ന് വിദ്യാർഥികൾ, മുതിർന്ന പൗരൻമാർ, പൊതു ലൈബ്രറികൾ, ആശുപത്രികൾ, പ്രത്യേക വൈകല്യമുളള രോഗികൾ തുടങ്ങിയവരോടാണ് സാംസ്കാരിക മന്ത്രാലയം കഥകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.