ഖാലിദ് അൽ മദനി

സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കുന്നത് ക്രിമിനൽ കുറ്റം

ദുബൈ: നിലവിലെ സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതും വ്യക്തതയില്ലാത്തതുമായ വാർത്തകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. സൈബർ കുറ്റകൃത്യങ്ങളും വ്യാജ വാർത്തകളും തടയുന്നതിനുള്ള  ഫെഡറൽ പ്രോസിക്യൂഷൻ പ്രസിഡന്‍റ് അറ്റോണി ജനറൽ ഖാലിദ് അൽ മദനി ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് ശക്തമായ മുന്നറിയിപ്പ് നൽകിയത്. ‘വിവരങ്ങൾ സൂക്ഷിക്കുകയെന്നത് ഉത്തരവാദിത്തമാണ്. എന്നാൽ, കിംവദന്തികൾ പരത്തുന്നത് കുറ്റകൃത്യമാണ്’.- മദനി പറഞ്ഞു. സ്ഥിരീകരിക്കാത്ത, പ്രത്യേകിച്ച് ഔദ്യോഗിക അതോറിറ്റികളിൽ നിന്നുള്ള പ്രസ്താവനകളുമായി വൈരുദ്ധ്യമുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്‍റെ അപകടത്തെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കാനും കെട്ടിച്ചമച്ചതും മാറ്റം വരുത്തിയതുമായി വിവരങ്ങൾ ഒഴിവാക്കാനും സമൂഹ മാധ്യമ ഉപഭോക്താക്കളെ പ്രേരിപ്പിക്കുക എന്നതാണ് വകുപ്പിന്‍റെ പ്രധാന മുൻഗണന. രാജ്യത്തിന് പുറത്തു നിന്നാണ് ചില തെറ്റായ വിവരങ്ങൾ വരുന്നതെന്ന് ചില കേസുകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.പക്ഷെ, അത്തരം സംഭവങ്ങൾ രാജ്യത്തിനകത്ത് നിന്നുണ്ടായാൽ അതാറിറ്റികൾ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Sharing unverified information is a criminal offense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-14 04:02 GMT