ദുബൈ: ശാസ്ത്ര സാേങ്കതിക മേഖലയിൽ മുൻനിരയിൽ നിൽക്കുന്നവർക്കായി ഏർപ്പെടുത്തിയ മുഹമ്മദ് ബിൻ റാഷിദ് മെഡൽ ഫോർ സയൻറിഫിക് ഡിസ്റ്റിങ്ഷൻ പുരസ്കാര ജേതാക്കൾക്കും ഫ ൈനലിസ്റ്റുകൾക്കും പത്തു വർഷം കാലാവധിയുള്ള വിസ അനുവദിച്ചു.
യു.എ.ഇയുടെ മുന്നേറ്റത്തിന് പിന്തുണ നൽകാൻ കഴിവുള്ള പ്രതിഭകൾക്കും വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർക്കും ദീർഘകാല വിസ അനുവദിക്കുവാനുള്ള യു.എ.ഇ മന്ത്രിസഭയുടെ തീരുമാനപ്രകാരമാണിത്. ലോകത്തിെൻറ പല കോണുകളിൽ നിന്നുള്ള 150 ശാസ്ത്രജ്ഞർ സംബന്ധിച്ച മുഹമ്മദ് ബിൻ റാഷിദ് അക്കാദമി ഒാഫ് സയൻറിഫിക്സ് വാർഷിക യോഗത്തിനു ശേഷമാണ് ഇൗ പ്രഖ്യാപനമുണ്ടായത്. യു.എ.ഇ ഭരണാധികാരികളുടെ ദീർഘവീക്ഷണവും ശാസ്ത്ര മുന്നേറ്റത്തിന് നൽകുന്ന പ്രാധാന്യവുമാണ് വ്യക്തമാവുന്നതെന്ന് ശാസ്ത്രകാര്യ സഹമന്ത്രി സാറാ ബിൻത് യൂസിഫ് അൽ അമീരി ചൂണ്ടിക്കാട്ടി. ശാസ്ത്രമേഖലയിൽ ആഗോള പ്രധാന്യമുള്ള കേന്ദ്രമായി യു.എ.ഇയെ വളർത്തിയെടുക്കുവാനുള്ള ഉദ്യമങ്ങളുടെ ഭാഗമാണിത്. കഴിഞ്ഞ നവംബറിൽ നടന്ന യു.എ.ഇ മന്ത്രിസഭാ യോഗമാണ് വിപ്ലവാത്മകമായ വിസ നയം മാറ്റം തീരുമാനിച്ചത്. ആരോഗ്യമേഖല, ശാസ്ത്ര മേഖല, ഗവേഷണം, സാേങ്കതിക വിദ്യ തുടങ്ങിയവയിലെ വിദഗ്ധർക്കും സംരംഭകർക്കുമാണ് 10 വർഷം കാലാവധിയുള്ള വിസ നൽകുക. യു.എ.ഇയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അഞ്ചു വർഷവും അതി സമർഥരായ വിദ്യാർഥികൾക്ക് പത്തു വർഷവും ദൈർഘ്യമുള്ള വിസയും അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.